Thursday, December 18, 2025

ഉണ്ണി കുളത്തിൽ നിന്നു മാത്രം പുറത്തായത് 3266 വോട്ടർമാർ

പൂനൂർ:തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്.ഐ.ആർ) നടപ ടികൾ പുരോഗമിക്കവേ ബാലുശ്ശേരി അസംബ്ലി മണ്ഡലത്തിൽ ഉൾപ്പെടുന്ന ഉണ്ണികുളം പഞ്ചായത്തിൽ മാത്രം ഇതുവരെ 3266 വോ ട്ടർമാർ പുറത്ത്.166-ാം നമ്പർ മുതൽ 202 വരെയുള്ള 37 ബൂത്തു കളിലായാണ് ഇത്രയും പേർ പട്ടികയിൽ നിന്ന് പുറത്തായത്.കൂടുതൽ പേർ പുറത്തായത് ജി.എം എൽ.പി സ്കൂൾ ഉണ്ണികുളം 187-ാം നമ്പർ ബൂത്തിൽ - 186 പേർ. കുറവ് ജി.എച്ച്.എസ്.എസ് ശിവപുരം 195-ാം നമ്പർ ബൂത്തിൽ 27 പേർ.പുറത്താക്കപ്പെട്ടവരുടെ പട്ടിക തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിലൂടെ പുറത്തുവിട്ടു.ഇവരിൽ മരിച്ചവർ,ഇരട്ടിപ്പായി പ ട്ടികയിലുൾപ്പെട്ടവർ, സ്ഥിരമായി താമസം മാറിപ്പോയവർ,വീട് അ ടഞ്ഞുകിടക്കുന്നതിനാൽ കണ്ടെത്താനാവാത്തവർ തുടങ്ങിയവരും ഉൾപ്പെടും.2002ലെ പട്ടികയുമായി ഒത്ത് ചേർക്കാനാവാത്തവർക്ക് തെളിവ് ഹാജരാക്കാൻ നോട്ടീസ് നൽകും.ബോധ്യപ്പെട്ടാൽ നിലനിർത്തുകയും അല്ലാത്തപക്ഷം ഒഴിവാക്കുകയും ചെയ്യും.ഡിസംബർ 23ന് അന്തിമ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കും.ജനുവരി 22 വരെ ആക്ഷേപങ്ങളും പരാതികളും സമർപ്പിക്കാം.ഡിസംബർ 23 മുതൽ ഹിയറിങ് ആരംഭിച്ച് ഫെബ്രുവരി 14 വരെ തുടരും.ഫെബ്രുവരി 21 ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും

Wednesday, December 17, 2025

പോറ്റിയേ കേറ്റിയേ.. ഹിന്ദു വികാരം വ്രണപ്പെടുത്തിയിട്ടില്ലെന്ന് ആർ.വി ബാബു

അയ്യപ്പ ഭക്തി ഗാനത്തിന്റെ ചുവട് പിടിച്ചുള്ള ‘പോറ്റിയെ കേറ്റിയേ.. സ്വര്‍ണം ചെമ്പായി മാറ്റിയേ’ എന്ന പാരഡി ഗാനം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയിട്ടില്ലെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി. ബാബു. വലിയ തോതില്‍ ആഘോഷിക്കപ്പെട്ട ഈ പാട്ട് ബിജെപിയും ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു


ഈ പാട്ട് ജനങ്ങളെ സ്വാധീനിച്ചു. അതില്‍ ഏറ്റവും പ്രധാനപ്പെട്ട വരിയായിട്ട് തോന്നിയത് ‘സ്വര്‍ണം കട്ടത് ആരപ്പാ, സഖാക്കളാണേ അയ്യപ്പാ’ എന്നതാണ്. സഖാക്കളുടെ ചങ്കില്‍ കൊണ്ട ഒരു വരിയാണ്. ഇതിന്റെ പേരിലാണ് പാട്ടിനെതിരെ സി.പി.എം തിരിയുന്നതെന്നും ആര്‍.വി. ബാബു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.

‘ഈ പാട്ട് വികാരം വ്രണപ്പെടുന്നതായിട്ട് കേരളത്തിലെ ഹൈന്ദവ സമൂഹത്തിന് തോന്നിയതായി എപ്പോഴെങ്കിലും ഒരു അഭിപ്രായം കേട്ടിട്ടുണ്ടോ? ഈ പാട്ട് ഇറങ്ങി 15 ദിവസമായി കാണും. വിശ്വാസികളുടെ ഭാഗത്തുനിന്ന് ആരെങ്കിലും ഒരു ഒരു പരിഭവമോ പരാതിയോ ഉന്നയിച്ചതായിട്ട് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? കോണ്‍ഗ്രസുകാര്‍ മാത്രമൊന്നുമല്ല, എല്ലാവരും അത് ഉപയോഗിച്ചിട്ടുണ്ട്. സി.പി.എമ്മിനെ എതിര്‍ക്കുന്ന ബിജെപി അടക്കം എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഉപയോഗിച്ച പാട്ടാണ്. അത് ലീഗുകാരന്‍ എഴുതിയ പാട്ടായിരിക്കാം. എന്നാല്‍, എല്ലാവര്‍ക്കും സ്വീകാര്യമാണെങ്കില്‍ എല്ലാവരും എടുത്ത് ഉപയോഗിക്കും. ബിജെപിയുടെ പ്രചരണ യോഗങ്ങളിലൊക്കെ ആ പാട്ട് ഉപയോഗിച്ചിട്ടുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കാരണം അത് എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാവുന്ന ഒരു പാട്ടാണ്

ഈ ഗവണ്‍മെന്റിന്റെ കീഴില്‍ ദേവസ്വം ബോര്‍ഡും സിപിഎം നേതാക്കന്മാരും ചേര്‍ന്ന് നടത്തിയ ശബരിമല കൊള്ളയെ കൃത്യമായി വരച്ചുകാട്ടുന്ന ഒരു പാട്ടാണ്. സ്വാഭാവികമായിട്ടും ആ പാട്ടിന് അതിന്റെതായ സ്വീകാര്യത ഉണ്ടാകും. അത് വളരെ വലിയ തോതില്‍ ജനങ്ങള്‍ സ്വീകരിച്ചു എന്നുള്ള കാര്യത്തില്‍ സംശയമൊന്നുമില്ലെന്നും ആര്‍.വി ബാബു കൂട്ടിച്ചേര്‍ത്തു.

വ്യക്തിവൈരാഗ്യം തീർക്കാൻ പോക്സോ കേസ്: അധ്യാപകനെ വെറുതെ വിട്ടു

കൊടുവള്ളി:പരീക്ഷാ സമയത്ത് മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയോട് ലൈംഗിക അതിക്രമം കാണിച്ചു എന്ന കേസിൽ അധ്യാപകനെ കോടതി വെറുതെ വിട്ടയച്ചു.

കൊടുവള്ളി മാനിപുരം കളരാന്തിരി ചന്ദനം പുറത്ത് അബ്ദുൽ മജീദിനെയാണ് നിരപരാധി എന്നു കണ്ടതിനെ തുടർന്ന് കോഴിക്കോട് ജില്ലാ സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി വിട്ടയച്ചത്.

2022 ആഗസ്റ്റ് 29ന് ഓണപ്പരീക്ഷക്കിടെയാണ് കേസിനാസ്പദമായ സംഭവം. കുട്ടികൾ ഉൾപ്പെടെ 24 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചുവെങ്കിലും അദ്ധ്യാപകൻ കുറ്റം ചെയ്തതായി കണ്ടെത്തിയില്ല.

എന്നാൽ വ്യക്തിവൈരാഗ്യം തീർക്കാൻ പോക്സോ നിയമത്തിലെ വകുപ്പുകൾ ദുരുപയോഗിച്ച് കളവായി കെട്ടിച്ചമച്ച കേസ് ആണ് ഇതെന്നും പരീക്ഷാ സമയത്ത് മറ്റു കുട്ടികളുടെ മുന്നിൽ വെച്ച് ഇത്തരമൊരു സംഭവം നടക്കില്ലെന്നും പ്രതിഭാഗം വാദിച്ചു.

ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് പോസ്റ്റിട്ട മധ്യവയസ്‌കന്‍ മരിച്ച സംഭവം; മരണകാരണം തലയ്‌ക്കേറ്റ അടിയെന്ന്

നെടുമങ്ങാട്: ഭാര്യയെ സ്ഥാനാര്‍ഥിയാക്കരുതെന്നു കാണിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാളുടെ മരണത്തിന് കാരണം തലയ്‌ക്കേറ്റ അടിയാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. വെമ്പായം വേറ്റിനാട് അജിത്ത് വിഹാറില്‍ അജിത്കുമാറി (53)നെ ഒക്ടോബര്‍ 20നാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. 
വെമ്പായം പഞ്ചായത്തിലെ കണക്കോട് വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചുതോറ്റ ബീനയാണ് അജിത്തിന്റെ ഭാര്യ. ബീന അജിത്ത് രണ്ടുവട്ടം കോണ്‍ഗ്രസ് ബ്ലോക്ക് പഞ്ചായത്തംഗമായിരുന്നു. മരിക്കുന്നതിന്റെ തലേന്ന് ഭാര്യയുടെ സ്ഥാനാര്‍ഥിത്വത്തിനും കോണ്‍ഗ്രസ് നേതൃത്വത്തിനുമെതിരെ അജിത് എഫ്ബി പോസ്റ്റിട്ടിരുന്നുവത്രെ. ഭാര്യയെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കരുതെന്നും സ്ഥാനാര്‍ഥിയാക്കുകയാണെങ്കില്‍ പേരിനൊപ്പം തന്റെ പേര് ഉപയോഗിക്കരുതെന്നും അത് പാലിച്ചില്ലെങ്കില്‍ നേതൃത്വത്തിനും കോണ്‍ഗ്രസിനുമെതിരെ താന്‍ പ്രചാരണത്തിന് ഇറങ്ങുമെന്നും വ്യക്തമാക്കിയായിരുന്നു പോസ്റ്റ്. അന്നുരാത്രിയാണ് അജിത്ത് മരിച്ചത്. ഹൃദയാഘാതംമൂലം മരിച്ചെന്നാണ് ബീന പറഞ്ഞതത്രെ. മരണത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്രാന്വേഷണം ആവശ്യപ്പെട്ടും അജിത്തിന്റെ അമ്മ രാധാദേവി ഉന്നത പോലിസ് അധികാരികള്‍ക്ക് പരാതി നല്‍കി

പോറ്റിയെ കേറ്റിയേ' .....കേസെടുത്തു പൊലീസ്

"പോറ്റിയെ കേറ്റിയേ' പാരഡി പാട്ടിൽ  തിരുവനന്തപുരം സൈബർ പൊലിസ് കേസെടുത്തു. കേസിൽ നാല് പ്രതികളാണ് ഉള്ളത്. എഫ്‌ഐആർ പ്രകാരം ജി.പി കുഞ്ഞബ്ദുള്ളയാണ് ഒന്നാം പ്രതി. ഡാനിഷ് മലപ്പുറം, സിഎംഎസ് മീഡിയ, സുബൈർ പന്തല്ലൂർ എന്നിവരാണ് രണ്ട് മുതൽ നാല് വരെയുള്ള പ്രതികൾ.

തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി നൽകിയ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്. പാരഡിപ്പാട്ട് മതവികാരം വ്രണപ്പെടുത്തുന്നുവെന്നും എഫ്‌ഐആറിലുണ്ട്. അതിനിടെ പാരഡി പാട്ടിനെതിരെ സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. അയ്യപ്പനെ പ്രചാരണത്തിന് ഉപയോഗിച്ചത് ചട്ടലംഘനമാണെന്ന് കാണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുക"
 

വിജയിപ്പിച്ച വോട്ടർമാരെ കാണാനെത്തി കുടുക്കിൽ ബാബു

താമരശ്ശേരി: ഒടുവിൽ നിയുക്ത ഗ്രാമപഞ്ചായത്ത് മെമ്പർ വോട്ടു നൽകി വിജയിപ്പിച്ച വോട്ടർമാർക്ക് നന്ദി പറയാനെത്തി. താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ കരിങ്കമണ്ണ പതിനൊന്നാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച കുടുക്കിൽ ബാബു ആണ് തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനം കഴിഞ്ഞ് തെരഞ്ഞെടുക്കപ്പെട്ട ശേഷം വോട്ടർമാരെ കാണാൻ എത്തിയത്. ഫ്രഷ് കട്ട് വിരുദ്ധ സമര സമിതി ചെയർമാനായ കുടുക്കിൽ ബാബു  ഫ്രഷ് കട്ട്വിരുദ്ധ സമരവുമായി ബന്ധപ്പെട്ട ഒളിവിൽ കഴിയുകയായിരുന്നു. നാമ നിർദ്ദേശ പത്രിക നൽകാനോ  തെരഞ്ഞെടുപ്പ് പ്രചരണത്തിനോ ഒളിവിൽ ആയിരുന്നത് കാരണം  ബാബു എത്തിയിരുന്നില്ല. 
 ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് തുടർന്ന്  കഴിഞ്ഞ ദിവസമാണ് ബാബു നാട്ടിലെത്തിയത്.
 നാട്ടിലെത്തിയ ബാബു വാർഡിലെ  വിവിധ പ്രദേശങ്ങളിൽ വോട്ടർമാരെ കണ്ട് നന്ദി അറിയിച്ചു. അരയറ്റകുന്നുമ്മലിൽ യുഡിഎഫ് പ്രവർത്തകർ ബാബുവിന് സ്വീകരണം നൽകി.
 പി പി ഹാഫിസ് റഹ്മാൻ, എ കെ അഷ്റഫ്, കെ കെ അഷ്റഫ്, എ കെ ഹമീദ് ഹാജി, അനിൽ മാസ്റ്റർ, അഷ്റഫ് ബിച്യോൻ, മജീദ് ചേച്ച, ഷംസീദ്, നാസർ ബോംബെ, എ കെ മൊയ്തീൻകുട്ടി  തുടങ്ങിയവർ സംബന്ധിച്ചു

കെട്ട് അൽപ്പം മുറുകിപ്പോയാൽ സ്ഫാടനമുണ്ടാകും-ഇ.പി ജയരാജൻ

പിണറായിയിൽ പൊട്ടിയത് ക്രിസ്മസ് പടക്കം 

പിണറായി :വെണ്ടുട്ടായിയിൽ പൊട്ടിയത് ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾക്ക് വേണ്ടി നിർമിച്ച പടക്കമൈന്ന്  ഇ.പി ജയരാജൻ. ഇത്തരം ആഘോഷവേളകളിൽ നാട്ടിൻപുറങ്ങളിൽ ഓലപടക്കങ്ങളും കെട്ടുപടക്കങ്ങളും ഉണ്ടാക്കാറുണ്ട്. ഇത് പലപ്പോഴും അപകടമുണ്ടാക്കിയിട്ടുമുണ്ട്.

നാട്ടിൻപുറങ്ങളിൽ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഓലപ്പടക്കങ്ങളും കെട്ടുപടക്കങ്ങളും ഉണ്ടാക്കാറുണ്ട്. ചരടുകൊണ്ട് കെട്ടിയുണ്ടാക്കുന്ന പടക്കങ്ങളും ഉണ്ടാക്കാറുണ്ട്. ചരടുകൊണ്ട് കെട്ടിയുണ്ടാക്കുന്ന പടക്കത്തിന്റെ കെട്ട് അൽപ്പം മുറുകിപ്പോയാൽ സ്‌ഫോടനമുണ്ടാകാം. അനുഭവസ്ഥരല്ലെങ്കിൽ അപകടമുണ്ടാകും."അങ്ങനെയുണ്ടായ അപകടമാണ് പിണറായിയിലേത്. 

ഇത് നിയമവിരുദ്ധമാണ്. എങ്കിലും നാട്ടിൻപുറങ്ങളിൽ ഇത് ചെയ്യാറുണ്ടെന്നും ജയരാജൻ പറഞ്ഞു.
അതിനെ ബോംബ് സ്‌ഫോടനമായും അക്രമത്തിനുള്ള തയ്യാറെടുപ്പായും വ്യാഖ്യാനിച്ച് സമാധാന അന്തരീക്ഷത്ത തകർക്കരുത്. കണ്ണൂരിലെ സമാധാനം കൂടുതൽ ശക്തിപ്പെടുത്താനാണ് സിപിഎം ആഗ്രഹിക്കുന്നത്. അതിനായാണ് തങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് എന്നും ജയരാജൻ പറഞ്ഞു."
 .
 

 

ഉണ്ണി കുളത്തിൽ നിന്നു മാത്രം പുറത്തായത് 3266 വോട്ടർമാർ

പൂനൂർ:തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്.ഐ.ആർ) നടപ ടികൾ പുരോഗമിക്കവേ ബാലുശ്ശേരി അസംബ്ലി മണ്ഡലത്തിൽ ഉൾപ്പെടുന്ന ഉണ്ണികുളം പഞ്ചായത്തിൽ മാത്രം ഇ...