Monday, October 6, 2025

"13 കാരൻ ചാറ്റ് ജിപിടി യോട് ചോദിച്ചത് കേട്ട് ഞെട്ടി പോലീസും അധ്യാപകരും, കൂട്ടുകാരനെ എങ്ങനെ കൊലപ്പെടുത്താമെന്ന്.?

ഫ്ലോറിഡ:ക്ലാസ്സിനിടയില്‍വെച്ച് എന്റെ സുഹൃത്തിനെ എങ്ങനെ കൊല്ലാം?' സ്‌കൂളിലെ കമ്പ്യൂട്ടറിലൂടെ ചാറ്റ്ജിപിടിയോട് ഭയാനകമായ സന്ദേഹം ചോദിച്ച പതിമൂന്നുകാരനെ അറസ്റ്റുചെയ്ത് ഫ്‌ളോറിഡയിലെ പോലീസ്. വിദ്യാര്‍ഥിയുടെ ചോദ്യമെത്തി നിമിഷങ്ങള്‍ക്കകം, ഗാഗിള്‍ എന്ന എഐ-അധിഷ്ഠിത സ്‌കൂള്‍ സുരക്ഷാ പ്രോഗ്രാം സന്ദേശം കണ്ടെത്തി അധികാരികളെ വിവരമറിയിച്ചു. ഓര്‍ലാന്‍ഡോയുടെ വടക്കു ഡെലാന്‍ഡില്‍ സ്ഥിതി ചെയ്യുന്ന സൗത്ത് വെസ്റ്റേണ്‍ മിഡില്‍ സ്‌കൂളിലെ വിദ്യാര്‍ഥിയാണ് അറസ്റ്റിലായത്."സ്‌കൂളിലെ കംപ്യൂട്ടറിൽ കുട്ടി ലോഗിന്‍ ചെയ്യുകയും ഓപ്പണ്‍ എഐയുടെ ചാറ്റ്ജിപിടിയില്‍ ഭയപ്പെടുത്തുന്ന ചോദ്യം ടൈപ്പ് ചെയ്യുകയുമായിരുന്നു. 'ക്ലാസ്സിനിടയില്‍വെച്ച് എന്റെ സുഹൃത്തിനെ എങ്ങനെ കൊല്ലാം?' എന്നായിരുന്നു കുട്ടിയുടെ ചോദ്യം. ഗാഗിള്‍ എന്ന എഐ-പവേര്‍ഡ് സ്‌കൂള്‍ നിരീക്ഷണ സംവിധാനത്തിലൂടെ സ്‌കൂളിലെ റിസോഴ്‌സ് ഓഫീസര്‍ക്ക് ഉടനടി ഇത് സംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ചു.വൈകാതെ ഉദ്യോഗസ്ഥര്‍ വിദ്യാര്‍ഥിയെ പിടികൂടി ചോദ്യം ചെയ്തു. 'തമാശയ്ക്കായി ചെയ്തതാണ്' എന്നാണ് കുട്ടി ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍, പോലീസും സ്‌കൂള്‍ അധികൃതരും  അത്ര തമാശയായി തള്ളിക്കളഞ്ഞില്ല. വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്യുകയും ജുവനൈല്‍ തടങ്കല്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തതായി വൊലൂഷ്യ കൗണ്ടി ഷെരീഫ് ഓഫീസ് സ്ഥിരീകരിച്ചു.

പോലീസ് വാഹനത്തില്‍നിന്ന് പുറത്തേക്ക് കൊണ്ടുപോകുമ്പോള്‍ കുട്ടിയെ വിലങ്ങണിയിച്ച നിലയിലുള്ള വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 17 പേര്‍ മരിച്ച ഫ്‌ളോറിഡയിലെ പാർക് ലാന്‍ഡിലുള്ള മാര്‍ജറി സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്‌കൂളിലെ ദാരുണമായ കൂട്ടക്കൊല പോലുള്ള അമേരിക്കയിലെ സ്‌കൂള്‍ വെടിവെപ്പുകളുടെ ചരിത്രം കണക്കിലെടുക്കുമ്പോള്‍ കുട്ടികളുടെ ഇത്തരം 'തമാശകള്‍' മുഖവിലയ്‌ക്കെടുക്കാന്‍ കഴിയില്ലെന്ന് പോലീസ് പറയുന്നു."
കുട്ടികള്‍ ചാറ്റ്ജിപിടിയോട് എന്ത് ചോദിക്കുന്നു എന്ന കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് നിയമപാലകർ മുന്നറിയിപ്പ് നൽകുന്നു 
 

എറിഞ്ഞ ഷൂ തിരികെ നല്‍കാന്‍ പോലിസിന് നിര്‍ദേശം,അഭിഭാഷകനെ വിട്ടയച്ചു

സുപ്രിം കോടതിക്കുള്ളില്‍ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിക്ക് നേരെ ഷൂ എറിഞ്ഞ 71 വയസ്സുള്ള അഭിഭാഷകനെ മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശപ്രകാരമാണ് ഇതെന്നാണ് റിപോര്‍ട്ട്.അദ്ദേഹത്തിനെതിരെ കുറ്റം ചുമത്താന്‍ സുപ്രിം കോടതി രജിസ്ട്രാര്‍ ജനറല്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി പോലിസ് പോകാന്‍ അനുവദിക്കുകയായിരുന്നു. രാകേഷ് കിഷോര്‍ എന്ന അഭിഭാഷകന് ചെരിപ്പുകളും രേഖകളും കൈമാറാനും രജിസ്ട്രാര്‍ ജനറല്‍ ഡല്‍ഹി പോലിസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ചീഫ് ജസ്റ്റിസിന് നേരെയുള്ള ആക്രമണത്തെ തുടര്‍ന്ന് ഇയാളെ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയാണ് ഒന്നാം നമ്പര്‍ കോടതിയിലെ നടപടിക്രമങ്ങള്‍ക്കിടെ, കിഷോര്‍ തന്റെ ഷൂസ് ഊരി ചീഫ് ജസ്റ്റിസ് ഗവായിക്ക് നേരെ എറിഞ്ഞത്. എന്നാല്‍ ഈ ആക്രമണശ്രമത്തില്‍ പതറാതിരുന്ന ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് അഭിഭാഷകരോട് വാദങ്ങള്‍ തുടരാന്‍ ആവശ്യപ്പെട്ടു. ഇതൊന്നും കണ്ട് ശ്രദ്ധ മാറരുത്. ഞങ്ങളുടെ ശ്രദ്ധ മാറിയിട്ടില്ല. ഇത്തരം കാര്യങ്ങള്‍ എന്നെ ബാധിക്കില്ല, ചീഫ് ജസ്റ്റിസ് പറഞ്ഞു


എല്ലാതരം വിസയുള്ളവർക്കും ഉംറ നിർവ്വഹിക്കാം

റിയാദ്: സൗദിയിലേക്ക് ഏത് വിസയിൽ പ്രവേശിക്കുന്ന മുസ്ലിംകൾക്കും ഉംറ കർമ്മങ്ങൾ നിർവ്വഹിക്കാമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം സ്ഥിരീകരിച്ചു. സൗദിയിൽ തങ്ങുന്ന കാലയളവിൽ എല്ലാതരം വിസകളുള്ളവർക്കും ഉംറ നിർവഹിക്കാൻ തടസ്സങ്ങളില്ല.

ടൂറിസ്റ്റ് വിസകളിൽ രാജ്യത്തെത്തുന്നവർക്ക് നിലവിൽ ഉംറ നിർവഹിക്കാൻ സാധിക്കില്ലെന്നും അത്തരം വിസക്കാർക്ക് സൗദിയിലുളള ഏതെങ്കിലും വിദേശിയുടെ ഇഖാമയുമായി അവരുടെ വിസ ബന്ധിപ്പിച്ചാൽ മാത്രമേ ഉംറ പെർമിറ്റുകൾ അനുവദിക്കാൻ സാധിക്കൂവെന്ന തെറ്റായ വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് നിഷേധിച്ചുകൊണ്ടാണ് ഹജ്ജ് ഉംറ മന്ത്രാലയത്തിൻ്റെ പുതിയ അറിയിപ്പ്
വ്യക്തിഗത, ഫാമിലി സന്ദർശക വിസകൾ, ഇലക്ട്രോണിക് ടൂറിസ്റ്റ് വിസകൾ, ട്രാൻസിറ്റ് വിസകൾ, വർക്ക് വിസകൾ, മറ്റ് തരത്തിലുള്ള വിസകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നുവെന്ന് മന്ത്രാലയം വ്യക്തമാക്കി. ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾക്ക് ഉംറ കർമ്മങ്ങൾ എളുപ്പത്തിലും മനസ്സമാധാനത്തോടെയും നിർവ്വഹിക്കാൻ സൗകര്യമൊരുക്കുന്ന സൗദി അറേബ്യയുടെ സമീപനത്തിൻ്റെ തുടർച്ചയാണ് ഈ നടപടിയെന്നും മന്ത്രാലയം അറിയിച്ചു.


തീർഥാടകർക്കുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനും, കിരീടാവകാശിയുടെ വിഷൻ 2030 ലക്ഷ്യങ്ങൾക്കനുസൃതമായി ഹജ്ജ്, ഉംറ സംവിധാനം നൽകുന്ന സേവനങ്ങളുടെ ഗുണഭോക്താക്കളുടെ വലയം വികസിപ്പിക്കുന്നതിനുമുള്ള മന്ത്രാലയത്തിൻ്റെ ശ്രമങ്ങളുടെ ഭാഗമാണിത്. ഉംറ നിർവ്വഹിക്കാൻ ആഗ്രഹിക്കുന്നവർക്കായി അടുത്തിടെ 'നുസുക് ഉംറ' പ്ലാറ്റ്‌ഫോം ആരംഭിച്ചതായി മന്ത്രാലയം അറിയിച്ചു. ഈ പ്ലാറ്റ്‌ഫോം വഴി തീർഥാടകർക്ക് എളുപ്പത്തിൽ പ്രവേശിക്കാനും, അനുയോജ്യമായ പാക്കേജ് തിരഞ്ഞെടുക്കാനും, ഉംറ പെർമിറ്റ് ഇലക്ട്രോണിക് ആയി ഇഷ്യൂ ചെയ്യാനും സാധിക്കും. ഈ സംയോജിത ഡിജിറ്റൽ സംവിധാനം, ഗുണഭോക്താക്കൾക്ക് സേവനങ്ങൾ ബുക്ക് ചെയ്യാനും സൗകര്യപ്രദമായ അപ്പോയിൻ്റ്‌മെൻ്റുകൾ തിരഞ്ഞെടുക്കാനും പൂർണ്ണമായ സൗകര്യം നൽകുന്നു.

റോഡ് നിയമ ലംഘനം;പെറ്റി കിട്ടിയാല്‍ 45 ദിവസത്തിനുള്ളില്‍ അടക്കണം! ഇല്ലെങ്കില്‍ കാത്തിരിക്കുന്നത് വമ്പൻ കുരുക്ക്

റോഡ് നിയമ ലംഘനത്തിനുള്ള പിഴശിക്ഷ 45 ദിവസത്തിനുള്ളില്‍ അടക്കണമെന്ന കരട് ഭേദഗതിയുമായി കേന്ദ്രസര്‍ക്കാര്‍. നിലവില്‍ 90 ദിവസത്തിനുള്ളില്‍ പിഴ അടച്ചാല്‍ മതിയാകും


തെറ്റായ പിഴയാണ് ലഭിച്ചതെങ്കില്‍ ആക്ഷേപത്തിനുള്ള രേഖകളും ഈ സമയത്തിനുള്ളില്‍ ഹാജരാക്കണം. പിഴ അടക്കുന്നത് വരെ ബന്ധപ്പെട്ടയാളുടെ ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ തുടങ്ങിയ സേവനങ്ങള്‍ തടഞ്ഞുവെക്കുമെന്നും കേന്ദ്രഗതാഗത മന്ത്രാലയം പുറത്തിറക്കിയ കരട് ചട്ടങ്ങളില്‍ പറയുന്നു. കൃത്യ സമയത്ത് പിഴ അടക്കാത്ത വാഹനങ്ങളെയും വ്യക്തികളെയും വാഹന്‍, സാരഥി പോര്‍ട്ടലുകളില്‍ പ്രത്യേകം രേഖപ്പെടുത്താനും വ്യവസ്ഥയുണ്ട്.

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴശിക്ഷ 70 ശതമാനം പേരും അടക്കാറില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത്തരക്കാരെ കണ്ടെത്താനും പിഴത്തുക തിരിച്ചുപിടിക്കാനുമാണ് സര്‍ക്കാര്‍ നീക്കം. അതേസമയം, ഇത്തരം കര്‍ശന നിയമങ്ങള്‍ നടപ്പിലാക്കുന്നതിന് മുമ്ബ് പിഴശിക്ഷയില്‍ ആക്ഷേപം രേഖപ്പെടുത്താനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ആവശ്യപ്പെടുന്നു. കുടിശിക തീര്‍ത്താല്‍ പെന്‍ഡിംഗ് പേമെന്റ് പട്ടികയില്‍ നിന്ന് ബന്ധപ്പെട്ടയാളുടെ പേര് ഒഴിവാക്കാനും സംവിധാനം വേണം. ഇക്കാര്യത്തില്‍ വീഴ്ച്ച വരുത്തിയാല്‍ അധികൃതര്‍ക്ക് പിഴ ഈടാക്കാനുള്ള ക്രമീകരണങ്ങളും ആവശ്യമാണെന്നും വിദഗ്ധര്‍ പറയുന്നു.

ആര്‍ക്കൊക്കെ പിഴയീടാക്കാം?

യൂണിഫോമിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കോ സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്കോ ആണ് ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാന്‍ അധികാരമുള്ളത്. ഇത്തരം ചെല്ലാനുകള്‍ നേരിട്ടാണെങ്കില്‍ 15 ദിവസത്തിനുള്ളിലും ഇലക്‌ട്രോണിക് രൂപത്തിലാണെങ്കില്‍ 3 ദിവസത്തിനുള്ളിലും കുറ്റക്കാരന് കൈമാറണം. ചുമത്തപ്പെട്ട ലംഘനങ്ങളില്‍ ആക്ഷേപമുണ്ടെങ്കില്‍ ഇക്കാര്യം 45 ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് സമര്‍പ്പിക്കണം. ഇല്ലെങ്കില്‍ കുറ്റം സമ്മതിച്ചതായി കണക്കാക്കും. ഇനി ആക്ഷേപം സമര്‍പ്പിച്ച ശേഷം 30 ദിവസത്തിനുള്ളില്‍ അധികൃതര്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ പിഴശിക്ഷയില്‍ നിന്ന് ഒഴിവാക്കാനുള്ള വ്യവസ്ഥകളും പുതിയ നിര്‍ദ്ദേശങ്ങളിലുണ്ട്.

സനാതനധർമത്തിനെതിരെ പ്രവർത്തിക്കുന്നു’: കോടതിയിൽ ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയാൻ ശ്രമം

ന്യൂഡൽഹി∙ ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായിക്ക് നേരെ കോടതി മുറിക്കുള്ളിൽ അഭിഭാഷകന്റെ അതിക്രമത്തിന് ശ്രമം. അഭിഭാഷകൻ കോടതി മുറിക്കുള്ളിൽ ഷൂ എറിയാൻ ശ്രമിക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാർ അഭിഭാഷകനെ പുറത്തേക്ക് കൊണ്ടുപോയി. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.രാവിലെ കേസുകൾ പരാമർശിക്കുമ്പോഴായിരുന്നു സംഭവം

കേസുകൾ പരാമർശിക്കവേ, സനാതനധർമത്തിനെതിരെ ചീഫ് ജസ്റ്റിസ് പ്രവർത്തിക്കുന്നു എന്ന് അഭിഭാഷകൻ ആരോപിച്ചു. ഖജുരാഹോവിലെ വിഷ്ണു വിഗ്രഹവുമായി ബന്ധപ്പെട്ട പരാമർശത്തിന്റെ പേരിലാണ് ഷൂ എറിയാൻ ശ്രമിച്ചതെന്നാണ് ലഭിക്കുന്ന വിവരം. 

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി

കോഴിക്കോട്: യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി. കാരപ്പറമ്പ് ഇരുമ്പ് പാലത്തുവെച്ചാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. കാരപ്പറമ്പ് സ്വദേശി ഷാദിൽ എന്ന ഉണ്ണിയെ ആണ് തട്ടിക്കൊണ്ടുപോയത്. രണ്ട് പുരുഷൻമാരും ഒരു സ്ത്രീയും വീട്ടിൽ നിന്ന് വിളിച്ച് കാറിൽ കയറ്റി കൊണ്ട് പോയെന്നാണ് പരാതി. വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത ചേവായൂര്‍ പൊലീസ് യുവാവിനായി അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. 

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. 31 വയസുകാരനായ ഷാദിൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്നു. ഈ സമയം കാറിലെത്തിയ സംഘം ഷാദിലിനെ വിളിച്ചിറക്കി ഗേറ്റിന് പുറത്തെത്തിച്ച് സംസാരിക്കുകയായിരുന്നു. ഇതിനിടെയാണ് കാറില്‍ കയറ്റികൊണ്ടുപോയത്.കാറിന്‍റെ നമ്പര്‍ അടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്.ഷാദിലിന്‍റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം .

വാർദ്ധക്യം അളക്കുന്ന തെർമോമീറ്റർ

From Samuel Ullman’s poem "Youth" (1914)*.

*സുഹൃത്തുക്കൾ വിളിക്കുമ്പോൾ,
പോകാൻ മനസ്സ്
വരുന്നില്ലയെങ്കിൽ,
അറിയുക, നിങ്ങൾക്ക്
വയസ്സായി*.

*സുന്ദരിയായ യുവതികളെ കാണുമ്പോൾ ആകർഷണം തോന്നുന്നില്ല എങ്കിൽ, അറിയുക, നിങ്ങൾക്ക് വയസ്സായി*.

*പുതിയ വസ്ത്രങ്ങൾ വാങ്ങാനുള്ള,
ആഗ്രഹം കുറയാൻ തുടങ്ങുമ്പോൾ,
അറിയുക, നിങ്ങൾക്ക് വയസ്സായി*.

*റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുമ്പോൾ,
വീട്ടുഭക്ഷണം ആണ് ഓർമ്മ വരുന്നതെങ്കിൽ
അറിയുക, നിങ്ങൾക്ക് വയസ്സായി*.

*മഴ പെയ്യുമ്പോൾ, ചൂട് ചായക്ക് പകരം കുടയുടെ ഓർമ്മ വരുമ്പോൾ,
അറിയുക, നിങ്ങൾക്ക് വയസ്സായി*.

*ചെറുപ്പക്കാരുടെ
ഫാഷനെ വിമർശനം ചെയ്യാൻ തുടങ്ങുമ്പോൾ,
അറിയുക, നിങ്ങൾക്ക് വയസ്സായി*.

*കോമഡി സിനിമകളെ വെറുതെ
വിമർശനം ചെയ്യാൻ തുടങ്ങുമ്പോൾ,
അറിയുക, നിങ്ങൾക്ക് വയസ്സായി*.

*സന്തോഷകരമായ പാർട്ടിയ്ക്കിടയിൽ ഉപദേശം കൊടുക്കാൻ തുടങ്ങുമ്പോൾ,
അറിയുക, നിങ്ങൾക്ക് വയസ്സായി*.

*പൂന്തേൻ നുകരുന്ന പൂമ്പാറ്റയെക്കണ്ട് 
റൊമാൻ്റിക് പാട്ട് ഓർമ്മ വരാതിരിക്കുമ്പോൾ,
അറിയുക, നിങ്ങൾക്ക് വയസ്സായി*.

*ഉന്മേഷം വെടിഞ്ഞ്, തലയിൽ, വിഷാദങ്ങളുടെ കൊട്ടയുമായി നടക്കുമ്പോൾ,
അറിയുക, നിങ്ങൾക്ക് വയസ്സായി*.

*വിരമിക്കലിന്റെ ഓർമ്മയിലാണ് എപ്പോഴും എങ്കിൽ അറിയുക, നിങ്ങൾക്ക് വയസ്സായി*.

*വീടിന് വെളിയിൽ പോകാതിരിക്കാനുള്ള,
കാരണങ്ങൾ കൂടുതലാകുമ്പോൾ,
അറിയുക, നിങ്ങൾക്ക് വയസ്സായി*

ഈ കവിത വായിച്ച ശേഷം ഒന്നു ചിരിക്കാനുള്ള
ആഗ്രഹം ഇല്ലാതിരിക്കുമ്പോൾ,
അറിയുക, നിങ്ങൾക്ക് വയസ്സായി.

"13 കാരൻ ചാറ്റ് ജിപിടി യോട് ചോദിച്ചത് കേട്ട് ഞെട്ടി പോലീസും അധ്യാപകരും, കൂട്ടുകാരനെ എങ്ങനെ കൊലപ്പെടുത്താമെന്ന്.?

ഫ്ലോറിഡ:ക്ലാസ്സിനിടയില്‍വെച്ച് എന്റെ സുഹൃത്തിനെ എങ്ങനെ കൊല്ലാം?' സ്‌കൂളിലെ കമ്പ്യൂട്ടറിലൂടെ ചാറ്റ്ജിപിടിയോട് ഭയാനകമായ സന്ദേഹം ചോദിച്ച പത...