Wednesday, August 20, 2025

വ്യാസ വിദ്യാപീഠം സ്കൂളിൽ പൊട്ടിയത് മാരകമായ സ്ഫോടക വസ്തുവെന്ന് എഫ്ഐആർ

ആർഎസ് എസ് നിയന്ത്രണത്തിലുള്ള പാലക്കാട് വ്യാസ വിദ്യാപീഠം സ്കൂളിൽ പൊട്ടിയത് മാരകമായ സ്ഫോടക വസ്തുവെന്ന് പൊലീസ് എഫ്ഐആർ. മനുഷ്യജീവന് അപകടം വരുത്തണമെന്ന ലക്ഷ്യത്തോടെ സ്കൂളിൽ കൊണ്ടുവന്നു വച്ചു എന്നാണ് എഫ്ഐആറിലുള്ളത്. സംഭവത്തിൽ എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്റ്റ് ചുമത്തി അന്വേഷണം ആരംഭിച്ചു.

ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് സംഭവമുണ്ടായത്. പന്നിപ്പടക്കം പൊട്ടിയെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. എന്നാൽ ഇക്കാര്യം തള്ളുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. അതേസമയം, എന്ത് തരത്തിലുള്ള സ്ഫോടക വസ്തുവാണെന്ന് വ്യക്തമായിട്ടില്ല. മനുഷ്യ ജീവന് അപകടമുണ്ടാക്കണം എന്ന ഉദ്ദേശ്യത്തോടെ മനപ്പൂർവ്വം കൊണ്ടുവെച്ചു എന്നാണ് പൊലീസിൻ്റെ പ്രാഥമിക നി​ഗമനം.പത്തുവയസ്സുകാരനാണ് സംഭവം ആദ്യം കണ്ടത്. പന്താണെന്ന് കരുതി തട്ടിത്തെറിപ്പിച്ചപ്പോഴാണ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. കുട്ടിയ്ക്കും സമീപത്തുണ്ടായിരുന്ന സ്ത്രീക്കും പരിക്കേറ്റു. സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺ​ഗ്രസും ബിജെപിയും രം​ഗത്തെത്തിയിട്ടുണ്ട്. 

രാഹുല്‍ മാങ്കൂട്ടത്തിലിനോട് രാജിവക്കാന്‍ എഐസിസി നിര്‍ദേശം

സ്ത്രീകളോട് മോശമായി സംസാരിച്ചെന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത്നിന്നു നീക്കാന്‍ എഐസിസി നിര്‍ദേശം. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ എഐസിസിയിലേക്കും പരാതി പ്രവാഹം എന്നാണ് സൂചന. രാജിവച്ചില്ലെങ്കില്‍ പുറത്താക്കിയേക്കും 

എളേറ്റിൽ വട്ടോളി യിൽ സ്വകാര്യ ബസ് മറിഞ്ഞു നിരവധി പേർക്ക് പരുക്ക്

എളേറ്റിൽ വട്ടോളി - പാലങ്ങാട് റോഡിൽ  ഭാരത് പെട്രോൾ പമ്പിന് സമീപം ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്.


എളേറ്റിൽ വട്ടോളിയിൽ നിന്നും ഒടുപാറ വഴി നരിക്കുനിയിലേക്ക് പോകുന്ന  ബുസ്താന ബസ്സാണ്  അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് പോസ്റ്റിലിടിച്ചാണ് മറിഞ്ഞത്.
 
പരിക്കേറ്റവരെ എളേറ്റിൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കൂടുതലും വിദ്യാർത്ഥികൾ ആയിരുന്നു യാത്രക്കാർ. ആരുടേയും പരിക്ക് ഗുരുതരമല്ല. 

5 പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Tuesday, August 19, 2025

ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്തയെ മുഖത്തടിച്ചു യുവാവ്,പരിക്കേറ്റ മുഖ്യമന്ത്രി ആശുപത്രിയിൽ

ദില്ലി :മുഖ്യമന്ത്രി രേഖ ഗുപ്തയെ മുഖത്തടിച്ചു യുവാവ്.ഔദ്യോഗിക വസതിയിൽ നടത്തിയ ജന സമ്പർക്ക പരിപാടിക്കിടെയാണ് ആക്രമണമുണ്ടായത്.ആക്രമണത്തിൽ പരിക്കേറ്റ മുഖ്യമന്ത്രിയെ ആശുപത്രിയിൽ ചികിത്സ തേടി.ഇന്ന് രാവിലെയാണ് സംഭവം. സംഭവത്തിൽ ഒരു യുവാവിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു.  ഇയാൾ മുഖ്യമന്ത്രിയെ മർദ്ദിക്കുകയായിരുന്നുവെന്നാണ് വിവരം.  പരാതിക്കാരനെന്ന വ്യാജേന എത്തിയ യുവാവാണ് മുഖ്യമന്ത്രിയെ മർദിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സുരക്ഷാ വീഴ്ച്ചയുൾപ്പെടെ പൊലീസ് പരിശോധിച്ചു വരികയാണ്. 
 ദില്ലി മുഖ്യമന്ത്രിക്ക് നേരെ ഉണ്ടായ ആക്രമണം ദൗർഭാഗ്യകരമായ സംഭവമാണെന്ന് ദില്ലി കോൺഗ്രസ് അധ്യക്ഷൻ ദേവേന്ദർ യാദവ് പ്രതികരിച്ചു. ദില്ലിയിലെ സ്ത്രീ സുരക്ഷയെ ബാധിക്കുന്നതാണ് സംഭവം. ദില്ലിയിലെ മുഖ്യമന്ത്രിക്ക് പോലും സുരക്ഷ ഇല്ലെങ്കിൽ എങ്ങനെയാണ് മറ്റു സ്ത്രീകൾ സുരക്ഷിതരാവുക എന്നും ദേവേന്ദർ യാദവ് പ്രതികരിച്ചു.  


കെ എ പോള്‍ നടത്തുന്നത് വ്യാജ പണപ്പിരിവെന്ന് കേന്ദ്ര സര്‍ക്കാര്‍;നിമിഷപ്രിയയുടെ മോചനത്തിന് 8.3കോടി വേണമെന്ന്

നിമിഷപ്രിയയുടെ മോചനത്തിന്റെ പേരില്‍ നടക്കുന്നത് വ്യാജ പണപ്പിരിവെന്ന് കേന്ദ്ര സര്‍ക്കാര്‍. സന്നദ്ധ പ്രവര്‍ത്തകനെന്ന് അവകാശപ്പെടുന്ന കെ.എ. പോള്‍ ആണു നിമിഷപ്രിയയുടെ മോചനത്തിനു വേണ്ടി പണംപിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതെന്ന അവകാശവാദവുമായി ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയാണ് ധനസമാഹരണം.

8.3 കോടി രൂപയാണു വേണ്ടതെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന പരസ്യത്തില്‍ പറയുന്നു. സേവ് നിമിഷപ്രിയ രാജ്യാന്തര ആക്ഷന്‍ കൗണ്‍സിലിന്റെ പേരിലാണു പണം സമാഹരിക്കുന്നത്.

ഇത്തരത്തില്‍ പണം സമാഹരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച ബാങ്ക് അക്കൗണ്ട് എന്നതുള്‍പ്പെടെയുള്ള വാദങ്ങളും തള്ളി.യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷയില്‍ ഇളവു വരുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നു കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു.

നിഷ്ഠൂരമായ കൊലപാതകക്കേസില്‍ യമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നേരത്തേ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലില്‍ തല്‍ക്കാലത്തേക്കു മാറ്റിവച്ചിരുന്നു. ബന്ധുക്കള്‍ക്ക് നഷടപരിഹാരം നല്‍കി വധശിക്ഷ ഒഴിവാക്കാനാകുമോ എന്ന ശ്രമങ്ങളാണ് നടക്കുന്നത്. എന്നാല്‍, വധശിക്ഷയില്‍ കുറഞ്ഞ ഒന്നും സ്വീകാര്യമല്ലെന്നാണ് ബന്ധുക്കളുടെ നിലപാട്.

മകളെ ഗര്‍ഭിണിയാക്കിയത് അച്ഛനല്ല; നാദാപുരത്തെ പീഡക്കേസിൽ ഡി.എൻ.എ റിസൽറ്റ് പുറത്തു

കേട്ട പാതി കേൾക്കാത്ത പാതി അന്വേഷണം നടത്താതെ പ്രതി യാക്കിയവർ മറുപടി പറയാൻ ബാധ്യസ്ഥരാണ് 

നാദാപുരം: ഒരു മനുഷ്യൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ അപമാനവും നിസാഹയതയും മുകളിലുള്ള വൻ കാണും എന്ന പ്രാപഞ്ചിക തത്വം ഒരിക്കൽ കൂടി വ്യക്തമാക്കുന്നു...
തൻ്റെ മകളെ പീഡിപ്പിച്ചത് താനല്ല, ആ അച്ഛൻ്റെ അലമുറയിട്ടുള്ള കരച്ചിലിന് ഒടുവില്‍ ഉത്തരമായി.ഡിഎൻഎ പരിശോധന ഫലം പുറത്തുവന്നതോടെ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത് അച്ഛനല്ല എന്ന് വ്യക്തമായി. 

പൊലീസ് രജിസ്റ്റർ ചെയ്ത പീഡന കേസിൽ പൊലിസിനെ നാണം കെടുത്തുന്ന തരത്തിലുള്ള റിപ്പോർട്ട് ആണ് പുറത്തു വന്നത്.

തന്നെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത് ആയുർവേദ ചികിത്സാലയത്തിലെ ഡോക്ടറാണെന്ന പുതിയ മൊഴിയിൽ ഇപ്പോൾ യുവഡോക്‌ടറും ജയിലിലായി. തൂണേരി പഞ്ചായത്തിലെ ഒരു കടലവില്പനക്കാരനായ പിതാവിനാണ് ജീവിതത്തിലെ വലിയ ദുരന്തം സംഭവിച്ചത്. മകളുടെ പരാതിയിൽ ആ അച്ഛൻ ഇപ്പൊഴും ജയിലിലാണ്. കേട്ട പാതി കേൾക്കാത പാതി എല്ലാവരും അയാൾക്ക് കുറ്റവാളി പട്ടം ചാർത്തി കല്ലെറിഞ്ഞു.
പൊലീസ് പോക്സോ കുറ്റം ചുമത്തി . പോക്സോ കേസായിട്ടും പോലും ആ പിതാവിന്റെ ഫോട്ടോ സഹിതം പ്രമുഖ പത്രം വാർത്ത നൽകി. മകൾ പരാതിക്കാരിയായിട്ടും വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്നായിരുന്ന വാർത്ത. വയറു വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോൾ നടത്തിയ പരിശോധനയിലാണ് 17 കാരി ഗർഭിണിയാണെന്ന് ഡോക്ടർ കണ്ടെത്തിയത്. ഗർഭം അലസിപ്പിക്കുമ്പോൾ ശേഖരിച്ച ഡിഎൻഎ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിരുന്നു. പ്രതിയായ അച്ഛൻ്റെ ഡിഎൻഎയും പരിശോധനയ്ക്ക് അയച്ചപ്പോഴാണ് ഗർഭിണിയാക്കിയത് അച്ഛനല്ല എന്ന സത്യം പുറത്ത് വന്നത്.

താമരശ്ശേരി താലൂക്ക് ആശുപത്രി യിൽ ചികിത്സക്കായി എത്തിയ വാർഡ് മെമ്പറുടെ ചീട്ട് വലിച്ചുകീറിയതായി പരാതി

താമരശ്ശേരി: താമരശ്ശേരി താലൂക്ക് ആശു ത്രിക്ക് എതിരെ പരാതിയുമായി സിപിഐഎം വാർഡ് അംഗം.  താമരശ്ശേരി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പറുമായ എ പി സജിത് ആണ് പരാതിയുമായി രംഗത്ത് വന്നത് .മെഡിക്കൽ കോളേജ് ഡോക്ടറുടെ നിർദ്ദേശപ്രകാരം ഇന്ന് ആശുപത്രിയിൽ ഡോക്ടറെ കാണാനായി എത്തിയപ്പോൾ ധിക്കാരമായി പെരുമാറുകയും, ചീട്ട് വലിച്ച് എറിയുകയും ചെയ്തു എന്നാണ് പരാതി. ഇതു സംബന്ധിച്ച് ആശുപത്രി സൂപ്രണ്ടിനും,ആരോഗ്യ വകുപ്പ് മന്ത്രിക്കും പരാതി നൽകി.

പ്രഷർ കുറഞ്ഞ് ബോധരഹിതനായതിനെ തുടർന്ന്  ഇന്നലെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

വ്യാസ വിദ്യാപീഠം സ്കൂളിൽ പൊട്ടിയത് മാരകമായ സ്ഫോടക വസ്തുവെന്ന് എഫ്ഐആർ

ആർഎസ് എസ് നിയന്ത്രണത്തിലുള്ള പാലക്കാട് വ്യാസ വിദ്യാപീഠം സ്കൂളിൽ പൊട്ടിയത് മാരകമായ സ്ഫോടക വസ്തുവെന്ന് പൊലീസ് എഫ്ഐആർ. മനുഷ്യജീവന് അപകടം വരുത്ത...