Sunday, July 6, 2025

ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

താമരശ്ശേരി: ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീടിനു സമീപത്തെ പറമ്പിൽ നിന്നും ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച  താമരശ്ശേരി ഗവ.ഹയർ സെക്കൻ്ററി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ചുണ്ടക്കുന്ന് അഭിഷേക് (14) നെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്, ചുണ്ട് തടിച്ചു വരികയും, ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തതിനെ തുടർന്നാണ് താമരശ്ശേരി ആശുപത്രിയിൽ ചികിത്സ തേടിയത്.പ്രാഥമിക ചികിത്സക്ക് ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

കൂട്ടുകാർക്ക് ഒപ്പമാണ് അഭിഷേക് വിഷക്കായ കഴിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലും രണ്ടു കുട്ടികൾ സമാന രൂപത്തിൽ വിഷക്കായ കഴിച്ച് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.കാഴ്ചയിൽ ഞാവൽ പഴത്തോട് സാമ്യമുള്ള തായതു കൊണ്ടാണ് കുട്ടികൾ പറിച്ചു തിന്നുന്നത്.

Saturday, July 5, 2025

കളിക്കുന്നതിനിടെ വാഷിങ് മെഷീനില്‍ കുടുങ്ങിയ നാലുവയസുകാരനെ രക്ഷിച്ചു

കോഴിക്കോട്: കളിക്കുന്നതിനിടയില്‍ വാഷിങ് മെഷീനില്‍ കുടുങ്ങിയ നാലുവയസ്സുകാരനെ അഗ്‌നിരക്ഷാസേനാംഗങ്ങള്‍ രക്ഷിച്ചു. ഒളവണ്ണ ഇരിങ്ങല്ലൂര്‍ ഞണ്ടിത്താഴത്ത് ഹറഫാ മഹലില്‍ താമസിക്കുന്ന സുഹൈബിന്റെ മകന്‍ മുഹമ്മദ് ഹനാനാണ് വാഷിങ് മെഷീനിനകത്ത് കുടുങ്ങിയത്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. വീട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് എത്തിയ മീഞ്ചന്ത നിലയത്തിലെ അഗ്‌നിരക്ഷാസേനാംഗങ്ങള്‍ വീട്ടുകാരുടെയും നാട്ടുകാരുടെയും സഹായത്തോടെ കുട്ടിയെ പരിക്കുകളില്ലാതെ പുറത്തെത്തിച്ചു. വാഷിങ് മെഷീനിലെ വസ്ത്രമുണക്കുന്ന ഭാഗത്താണ് കുട്ടി കുടുങ്ങിയത്. ഈ ഭാഗം മെഷീനില്‍നിന്ന് വേര്‍പെടുത്തിയശേഷം യന്ത്രമുപയോഗിച്ച് കട്ട് ചെയ്താണ് രക്ഷപ്പെടുത്തിയത്.

കാളികാവിൽ ജനങ്ങളെ ഭീതിയിലാക്കിയ നരഭോജി കടുവ കൂട്ടിൽ

കാളികാവ്: ടാപ്പിങ് തൊഴിലാളി ഗഫൂറിനെ കൊലപ്പെടുത്തി 58-ാം ദിവസം വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങി.മലപ്പുറം കാളികാവിൽ ജനങ്ങളെ ഭീതിയിലാഴ്ത്തിയ നരഭോജി കടുവയാണ്  കൂട്ടിൽ കുടുങ്ങിയത്. 

കഴിഞ്ഞ രണ്ട് ദിവസമായി കടുവയുടെ കാൽപ്പാടുകൾ പ്രദേശങ്ങളിൽ നിന്ന് ദൗത്യസംഘം കണ്ടെത്തിയിരുന്നു. കൂടാതെ, കടുവയെ കണ്ടതായി നാട്ടുകാരും സ്ഥിരീകരിച്ചു. കടുവയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റാനാണ് വനം വകുപ്പിന്‍റെ തീരുമാനം.

മുഹറം: അവധി ഞായറാഴ്ച തന്നെ

സംസ്ഥാനത്ത് മുഹറം അവധി ഞായറാഴ്ച തന്നെ. തിങ്കളാഴ്ച അവധി ഉണ്ടായിരിക്കില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നേരത്തേ തയാറാക്കിയ കലണ്ടർ പ്രകാരം ജൂലൈ 6 ഞായറാഴ്ചയാണ് മുഹറം അവധിയായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ചന്ദ്രമാസപ്പിറവി പ്രകാരം ഈ വർഷം മുഹറം പത്ത് വരുന്നത് ജൂലൈ 7 തിങ്കളാഴ്ചയാണ്. ഇതോടെ തിങ്കളാഴ്ചയും അവധി നൽകണമെന്ന് ആവശ്യപ്പെട്ട്  ടി.വി.ഇബ്രാഹീം എംഎല്‍എ ഉൾപ്പെടെ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു"

ചന്ദ്രമാസ പിറവിയുടെ അടിസ്ഥാനത്തിൽ തീരുമാനിക്കുന്ന മുഹറം 10 തിങ്കളാഴ്ചയാണ് കേരളത്തിൽ ആചരിക്കുന്നത്. സർക്കാർ കലണ്ടർ പ്രകാരം ജൂലൈ 6 ഞായറാഴ്ച ആണ് നിലവിൽ അവധി ഉള്ളത്. .

Friday, July 4, 2025

വേറൊരു കൊലയും നടത്തി; പോലീസിനെ ഞെട്ടിച്ച്‌ മുഹമ്മദലി

14ാം വയസില്‍ കൊലപാതകം നടത്തിയെന്ന് വെളിപ്പെടുത്തി വന്നയാള്‍ മറ്റൊരു കൊലപാതകം കൂടി നടത്തിയിട്ടുണ്ടെന്ന് മൊഴി.

1986ല്‍  തിരുവമ്പാടി പോലീസ് സ്‌റ്റേഷൻ പരിധിയിലെ കൂടരഞ്ഞിയില്‍ തന്നെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിനെ തോട്ടില്‍ തള്ളിയിട്ട് കൊന്നു എന്നായിരുന്നു 54കാരൻ മുഹമ്മദലിയുടെ ആദ്യ വെളിപ്പെടുത്തല്‍. ഇതിന് പിന്നാലെ 1989ലും കൊലപാതകം നടത്തിയിട്ടുണ്ടെന്നാണ് മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലി പറയുന്നത്

കൂടരഞ്ഞിയിലെ സംഭവത്തിന് ശേഷം കോഴിക്കോട് വന്ന് ഹോട്ടലിലും മറ്റും ജോലി ചെയ്താണ് ജീവിച്ചിരുന്നത്. ആ സമയത്ത് ഒരാള്‍ തന്റെ കയ്യിലുണ്ടായിരുന്ന പണം തട്ടിപ്പറിച്ചു. ഇയാള്‍ വെള്ളയില്‍ ബീച്ച്‌ പരിസരത്തുള്ളതായി കുറച്ച്‌ ദിവസങ്ങള്‍ക്ക് ശേഷം സുഹൃത്ത് ബാബു പറഞ്ഞു

രണ്ട് പേരും അങ്ങോട്ട് ചെന്ന് കാര്യം ചോദിച്ച്‌ തർക്കമായി. ബാബു അവനെ തല്ലി താഴെയിട്ടു. മണ്ണിലേക്ക് മുഖം പൂഴ്ത്തിപ്പിടിച്ചു. മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം അയാളുടെ കയ്യിലെ പണം പങ്കിട്ടെടുത്ത് രണ്ട് വഴിക്ക് പിരിഞ്ഞു. ബാബുവിനെ പിന്നീട് കണ്ടിട്ടില്ല. മരിച്ചതാരാണെന്നും അറിയില്ല എന്നും മുഹമ്മദലി പറഞ്ഞു

മുഹമ്മദലിക്ക് എന്തെങ്കിലും മാനസിക പ്രശ്‌നങ്ങളുണ്ടോയെന്ന സംശയവും പോലീസിനുണ്ട്. അതേസമയം മുഹമ്മദലി പറയുന്ന സാഹചര്യങ്ങളും യഥാർഥ സംഭവങ്ങളും പൊരുത്തപ്പെട്ട് വരുന്നുമുണ്ട്. 1986ലും 1989ലും ഇയാള്‍ പറഞ്ഞ സ്ഥലത്ത് രണ്ട് അജ്ഞാത മൃതദേഹങ്ങള്‍ കണ്ടെത്തിയ വാർത്തകളുമുണ്ട്.

മൊട്ട ടയർ മാറ്റിയില്ലല്ലേ…! ഇൻഷുറൻസ് ക്ലെയിമിന് പോലും പ്രശ്നമാവും.

സുരക്ഷയിൽ അലംഭാവം അരുത് !"


മൊട്ട ടയർ(തേഞ്ഞ ടയർ) മാറ്റിയില്ലേ… മുന്നറിയിപ്പുമായി എം വി ഡി. സുരക്ഷിതമല്ലാത്ത ടയറുകൾ ഉപയോ​ഗിക്കുന്നതിലൂടെ എന്തൊക്കെ പ്രശ്നങ്ങളുണ്ടാകും എന്ന് അറിയിക്കാനായി എം വി ഡി പങ്കുവെച്ച കുറുപ്പ്.

തേഞ്ഞ ടയർ ഉപയോഗിച്ച് വാഹനമോടുമ്പോൾ ഉണ്ടാകുന്ന അപകട സാധ്യതകൾ വളരെ ഗുരുതരമാണ്. ടയറുകൾ, വാഹനം റോഡുമായി ബന്ധപ്പെടുത്തുന്ന ഏക ഭാഗമായതിനാൽ, അവയുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നന്നത് അനിവാര്യമാണ്. താഴെപ്പറയുന്ന കാരണങ്ങൾ ഇതിൽ പ്രധാനമാണ്.

Also Read: ഇനി റെയിൽവേ സേവനങ്ങൾക്കെല്ലാം പല ആപ്പിൽ കയറി ഇറങ്ങണ്ട: എല്ലാം ഇനി ഒരൊറ്റ ആപ്പിൽ‌

റോഡിൽ ഗ്രിപ്പ് കുറയുന്നു: ടയർ തേയ്മാനം കൂടുമ്പോൾ, പ്രത്യേകിച്ച് നനഞ്ഞ റോഡുകളിൽ, ടയറിന്റെ ഗ്രിപ്പ് ഗണ്യമായി കുറയും. ഇതു വാഹനത്തിന്റെ സ്റ്റോപ്പിംഗ് ഡിസ്റ്റൻസ് വർദ്ധിപ്പിക്കുകയും, തെന്നി മാറാനുള്ള സാധ്യതയും പലമടങ്ങ് ഉയർത്തുകയും ചെയ്യും.

ടയർ പൊട്ടാനുള്ള സാധ്യത: തേയ്മാനമുള്ള ടയറുകൾ എളുപ്പത്തിൽ പൊട്ടാൻ സാധ്യതയുണ്ട്. ഉയർന്ന വേഗത്തിൽ ടയർ പൊട്ടുകയാണെങ്കിൽ, വാഹനം നിയന്ത്രണം നഷ്ടപ്പെടുകയും, ഗുരുതരമായ അപകടങ്ങൾക്ക് കാരണമായേക്കാം.

Also Read: ഇലക്ട്രിക് സ്കൂട്ടർ സെഗ്മെൻ്റിൽ മറ്റുള്ളവർക്ക് വിട; കിടിലൻ വിലയിലും ഫീച്ചറുകളുമായി എത്തുന്നു ഹീറോ വിഡ VX2, വില 59,490 മുതല്‍

നിയന്ത്രണക്ഷമത കുറയുന്നു: തേയ്മാനമുള്ള ടയറുകൾ ഉപയോഗിക്കുമ്പോൾ, വാഹനം നിയന്ത്രിക്കാനും സ്റ്റീയർ ചെയ്യാനും ബുദ്ധിമുട്ട് അനുഭവപ്പെടും. മോശം കാലാവസ്ഥയിൽ ഹൈഡ്രോപ്ലയിനിംഗ് സംഭവിച്ച് അപകടം ഉണ്ടാകാൻ സാധ്യത കൂടുതലാണ്.

ബ്രേക്കിംഗ് ദൂരമുയരുന്നു: ബ്രേക്ക് ചെയ്യുമ്പോൾ, പ്രതീക്ഷിക്കുന്നതിനെക്കാൾ കൂടുതൽ ദൂരം സഞ്ചരിച്ചതിന് ശേഷമേ വാഹനം നിൽക്കൂ. ഇത്, പ്രത്യേകിച്ച് മഴക്കാലത്ത്, അപകട സാധ്യതയെ പതിൻമടങ്ങ് വർദ്ധിപ്പിക്കുന്നു.

ഇന്ധനക്ഷമത കുറയുന്നു: തേയ്മാനമുള്ള ടയറുകൾ ഇന്ധനക്ഷമത കുറയ്ക്കുന്നു, അതിനാൽ ഇന്ധന ചെലവ് വർദ്ധിക്കുകയും ചെയ്യും.

നിയമവിരുദ്ധവും ഇൻഷുറൻസ് പ്രശ്നവും: തേയ്മാനമുള്ള ടയറുകൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. അപകടം സംഭവിച്ചാൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കാൻ തടസ്സമായി വന്നേക്കാം.

കുതിച്ചു പായുന്ന വാഹനവും റോഡും തമ്മിലുള്ള ഏക ബന്ധമാണ് ടയറുകൾ. അവയുടെ സുരക്ഷ ഉറപ്പാക്കുക, യാത്ര സുരക്ഷിതമാക്കുക!
“നാളെ ആവുകിൽ ഏറെ വൈകീടും” – സുരക്ഷയിൽ അലംഭാവം അരുത് !"
 

മനസ്സാക്ഷി ക്കുത്ത്.....ഞാനൊരാളെ കൊന്നു, ആളെ പേരറിയില്ല'; 39 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് സ്റ്റേഷനിലെത്തി കൊലക്കുറ്റം ഏറ്റുപറഞ്ഞു പ്രതി

വേങ്ങര: തിരുവമ്പാടി  കൂടരഞ്ഞി യിൽ 14ാം വയസില്‍ നടത്തിയൊരു കൊലപാതകം 39 വർഷങ്ങള്‍ക്ക് ശേഷം പൊലീസ് സ്റ്റേഷനിലെത്തി തുറന്ന് പറഞ്ഞ് പ്രതി.

മലപ്പുറം വേങ്ങര പൊലീസ് സ്റ്റേഷനില്‍ എത്തി മുഹമ്മദലി (54) എന്നയാളാണ് കുറ്റം ഏറ്റുപറഞ്ഞത്. എന്നാല്‍, കൊല്ലപ്പെട്ടത് ആരാണെന്ന് പിടിക്കിട്ടാത്തത് കൊണ്ട് പൊലീസിനാണ് ഇനിയുള്ള പണി.

കഴിഞ്ഞ ജൂണ്‍ അഞ്ചിനാണ് മുഹമ്മദലി പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത്. 1986ല്‍, നവംബറിലാണ് സംഭവം. കൂടരഞ്ഞിയിലെ ദേവസ്യ എന്നയാളുടെ പറമ്പില് ‍ കൂലിപ്പണി ചെയ്തുകൊണ്ടിരിക്കെ തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ അടുത്തുള്ള തോട്ടിലേക്ക് ചവിട്ടി വീഴ്ത്തി. അവിടെ നിന്ന് ഓടിപോയി രണ്ട് ദിവസം കഴിഞ്ഞാണ് തോട്ടില്‍ മുങ്ങി അയാള്‍ മരിച്ചുവെന്ന് അറിയുന്നതെന്നും മുഹമ്മദലി മൊഴി നല്‍കി.

അപസ്മാരം ഉണ്ടായിരുന്ന ആളുടേത് സ്വാഭാവിക മരണമാകുമെന്നു നാട്ടുകാരും പറഞ്ഞതോടെ പൊലീസ് അങ്ങനെ കേസെടുത്തു. മരിച്ചയാളെ തിരിച്ചറിയാൻ ബന്ധുക്കളാരും എത്തിയുമില്ല. തുടർന്ന് അജ്ഞാത മൃതദേഹമായി സംസ്കരിച്ച്‌ കേസിലെ നടപടികള്‍ അവസാനിപ്പിച്ചു. മുഹമ്മദലിയുടെ വെളിപ്പെടുത്തല്‍ സ്ഥിരീകരിച്ച പൊലീസ് കഴിഞ്ഞ ദിവസം ഇയാള്‍ക്കെതിരെ കേസെടുത്ത് റിമാൻഡ് ചെയ്തു.

മൂത്ത മകന്റെ മരണവും രണ്ടാമത്തെ മകന്റെ അപകടവും കഴിഞ്ഞപ്പോള്‍ കുറ്റബോധം കൊണ്ട് ഉറങ്ങാൻ പോലും പറ്റുന്നില്ലെന്നും 14ാം വയസ്സില്‍ ഒരു കൊലപാതകം നടത്തിയിട്ടുണ്ടെന്നും പറഞ്ഞാണ് മുഹമ്മദലി പൊലീസ് സ്റ്റേഷനില്‍ എത്തിയത്. മുഹമ്മദലി പൊലീസിനൊപ്പം കൂടരഞ്ഞിയില്‍ എത്തി കൊല നടന്ന സ്ഥലവും കാണിച്ചുകൊടുത്തു.

അക്കാലത്ത് ഇറങ്ങിയ പത്രവാർത്തകളുടെ ചുവട് പിടിച്ച്‌ ആർ.ഡി.ഒ ഓഫീസിലെ പഴയ ഫയലുകള്‍ പരിശോധിച്ച്‌ ആളെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് തിരുവമ്പാടി സി.ഐ കെ.പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം. 1986 ഡിസംബർ അഞ്ചിന് വന്ന ഒരു പത്രവാർത്ത മാത്രമാണ് ഇപ്പോള്‍ തുമ്പായത്

ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

താമരശ്ശേരി: ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിനു സമീപത്തെ പറമ്പിൽ നിന്നും ഞ...