കൊല്ലം: നിയമം എല്ലാവർക്കും ബാധകമാണെന്ന ആപ്ത വാക്യത്തിന് മുന്നിൽ അധികാരികൾ തലകുനിച്ചു.നിയമലംഘനങ്ങള്‍ക്ക് പിഴയടപ്പിക്കാൻ ഓടി നടന്ന മോട്ടോർ വാഹന വകുപ്പിന്റെ വാഹനത്തിന് തന്നെ പിഴ അടപ്പിച്ച് യുവാവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചകൾക്ക് വഴിവെച്ചത്.കൊല്ലം ഓയൂർ ജങ്ഷനില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.
പുക പരിശോധന സർട്ടിഫിക്കറ്റില്ലാതെ നിരത്തിലിറങ്ങിയ സർക്കാർ വാഹനത്തിനാണ് റോഡില്‍ തടഞ്ഞ് നിർത്തി വാഹനത്തിെലെ ഉദ്യോഗസ്ഥരെ കൊണ്ട് തന്നെ പിഴ അടപ്പിച്ചത്.
വാഹന പരിശോധന നടത്തുന്ന എം.വി.ഡി ഉദ്യോഗസ്ഥരെ കണ്ട സമീപത്തെ കടയിലെ ജീവനക്കാരൻ പരിവാഹൻ സൈറ്റില്‍ കയറി സർക്കാർ വാഹനത്തിന് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഉണ്ടോ എന്ന് പരിശോധിച്ചു. ജനുവരി 25 കാലാവധി അവസാനിച്ച വണ്ടിയുമായാണ് എത്തിയതെന്ന് മനസിലാക്കിയ ഇയാള്‍ വാഹനത്തിനടുത്ത് വന്ന് ഉദ്യോഗസ്ഥരോട് ഈ വാഹനത്തിന് പിഴയീടാക്കണം എന്ന് ആവശ്യപ്പെടുകയായിരുന്നു.
'ജനുവരി 25 ന് നിങ്ങളുടെ വണ്ടിയുടെ പൊല്യൂഷൻ തീർന്നിട്ടുണ്ട്. ഇതിപ്പോള്‍ ഫെബ്രുവരി ആയില്ലേ. പിഴയടക്ക് സാറെ. നിയമം എല്ലാവർക്കും ഒരുപോലെയാണ്. ഒന്നും രണ്ടുമല്ല 5000 രൂപയാണ് മിനിയാന്ന് എന്നെ കൊണ്ട് അടപ്പിച്ചത്. എല്ലാവരും ജീവിക്കാൻ വേണ്ടിയാണ് സാറെ, നിങ്ങളുടെ വണ്ടിക്ക്മാത്രമെന്താ കൊമ്പുണ്ടോ' എന്ന് യുവാവ് ചോദിച്ചതോടെ പ്രതിസന്ധിയിലായ ഉദ്യോഗസ്ഥർ ഞങ്ങള്‍ സർട്ടിഫിക്കറ്റ് എടുത്തോളാം എന്ന് പറഞ്ഞ് അവിടെ നിന്ന് പോകാൻ ശ്രമിച്ചു. എന്നാല്‍,
വാഹനം തടഞ്ഞ് പിഴയടച്ചിട്ട് പോയാല്‍ മതിയെന്ന് നിർബന്ധം പിടിച്ചതോടെ ഉദ്യോഗസ്ഥർ വഴങ്ങേണ്ടി വന്നു. 2000 രൂപ പിഴ ചലാൻ അടച്ചതായ ചലാൻ യുവാവിനെ ഫോണില്‍ കാണിച്ചാണ് ഉദ്യോഗസ്ഥർ അവിടെ നിന്നും സ്ഥലം വിട്ടത്.
യുവാവിന്റെ മുൻപില്‍ പിഴയിട്ടെങ്കിലും പിന്നീട് ഉദ്യോഗസ്ഥർ സർട്ടിഫിക്കറ്റ് സൈറ്റില്‍ അപ്‌ലോഡ് ചെയ്തു പിഴ ഒഴിവാക്കിയിട്ടുണ്ട്.
പൊല്യുഷൻ സർട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിച്ചാല്‍ പിഴ വരുന്ന തീയതി മുതല്‍ ഏഴു ദിവസത്തിനകം സർട്ടിഫിക്കറ്റ് സൈറ്റില്‍ അപ്‌ലോഡ് ചെയ്താല്‍ പിഴ ഒഴിവാക്കി നല്‍കണം എന്നതാണ് മോട്ടർ വാഹന വകുപ്പ് നിയമം.ഈ സംഭവം സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തതോടെ പലരും സർക്കാരിന്റെ വാഹനങ്ങൾ ക്ക് രേഖകൾ എല്ലാ മുണ്ടോ എന്ന് പരുതുന്നതായിള്ള കമന്റുകൾ ആണ് നിറയുന്നത്.
No comments:
Post a Comment