Monday, March 3, 2025

സ്വകാര്യ സര്‍വകലാശാലയുമായി കാന്തപുരം: 100 കോടിയുടെ പദ്ധതി ആവിഷ്‌കരിക്കും

കോഴിക്കോട് ആസ്ഥാനമായി സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കാൻ മുന്നൊരുക്കവുമായി   സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ(കാന്തപുരം) വിഭാഗം.

സംഘടനക്ക് കീഴിലുള്ള പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളെ പുതിയ സര്‍വകലാശാലക്ക് കീഴില്‍ ഏകോപിപ്പിക്കാനാണ് സമസ്ത മുശാവറ യോഗം തീരുമാനിച്ചത്. ഇതിനാവശ്യമായ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ഉടൻ ആരംഭിക്കും. 100 കോടി രൂപയുടെ പദ്ധതി ആവിഷ്‌കരിക്കും. പ്രഥമ ഘട്ടത്തില്‍ 50 കോടി രൂപ സമാഹരിക്കും. 

പാരമ്പര്യ വിദ്യാഭ്യാസത്തിന്റെ ആധുനികവത്കരണവും വാണിജ്യ- വൈദ്യ രംഗത്തെ പ്രത്യേക ഗവേഷണ വിഭാഗങ്ങളും സര്‍വകലാശാലക്ക് കീഴില്‍ ആരംഭിക്കും. ചരിത്ര, ഭാഷാ പഠനങ്ങള്‍ക്കും ആധുനിക സാങ്കേതിക വിദ്യാഭ്യാസത്തിനും പ്രാധാന്യം നല്‍കും. സമസ്ത നടത്തുന്ന വിദ്യാഭ്യാസ സംരംഭങ്ങളില്‍ ഏറ്റവും മികച്ച സംവിധാനമായിരിക്കും സര്‍വകലാശാലയെന്നും മുശാവറ യോഗം അഭിപ്രായപ്പെട്ടു.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പ്രാര്‍ഥന നടത്തി. പി.എ. ഹൈദ്‌റൂസ് മുസ്‌ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, കോടമ്പുഴ ബാവ മുസ്‌ലിയാര്‍, സി. മുഹമ്മദ് ഫൈസി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, അബ്ദുല്‍ജലീല്‍ സഖാഫി ചെറുശ്ശോല, പി. ഹസന്‍ മുസ്‌ലിയാര്‍ വയനാട്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ തുടങ്ങിയ വർ സംബന്ധിച്ചു.

No comments:

Post a Comment

പഠിക്കാതെ രക്ഷയില്ലമക്കളേ; മിനിമം മാർക്ക് സമ്ബ്രദായം ഇനി അഞ്ചാം ക്ലാസ് മുതൽ; 30 ശതമാനം മാർക്കില്ലെങ്കിൽ പുനഃപരീക്ഷ

പഠിപ്പിക്കാൻ ഉഴപ്പിയാൽ പ്രമോഷൻ കടുപ്പം എന്ന് മുന്നറിയിപ്പു മായി വിദ്യാഭ്യാസ വകുപ്പ്.സം സ്ഥാനത്ത് മിനിമം മാർക്ക് സമ്പ്രദായം പുതിയ അധ്യയന വർഷം...