Tuesday, March 25, 2025

ഫ്യൂസായ ബൾബുകൾ

പോലീസ് ഡിപ്പാർട്ട്മെൻ്റിൽ, എ ആർ ക്യാമ്പിലെ കോൺസ്റ്റബിൾ ആയി ജോലിയിൽ പ്രവേശിച്ചു. തുടർന്ന് ലോക്കൽ പോലീസ് സ്റ്റേഷനിൽ വന്ന് (രാജകീയപ്രൗഡിയോടെ) കോൺസ്റ്റബിൾ മുതൽ മൂന്നോ നാലോ പ്രമോഷൻ കിട്ടി സബ്ഇൻസ്പെക്ടർ ആയി ജോലിചെയ്യുന്ന കാലത്ത് ഒരിക്കൽപ്പോലും കരുതിയിരുന്നില്ല റിട്ടയർമെന്റ് ആയി ആ ക്വാർട്ടേഴ്സ് വിട്ട്  ഒരിക്കൽ ഞാൻ മാറേണ്ടിവരുമെന്ന്..റിട്ടയർമെൻെ് ആയതോടെ അതും സംഭവിച്ചു,

എങ്കിലും കുടുംബത്തിൽനിന്നും അധികമകലെയല്ലാതെയുള്ള  ഒരു പ്രദേശത്ത് സ്ഥലം വാങ്ങി വീട് വെച്ച് താമസമാക്കാൻ വലിയ  പ്രയാസമുണ്ടായില്ല,

സ്വയം താനൊരു ഉന്നതവ്യക്തിയാണെന്ന് കരുതിയിരുന്ന ഞാൻ ആ വീടിനടുത്ത്  ആരോടുംതന്നെ സൗഹൃദം സ്ഥാപിക്കുകയോ സംസാരിക്കപോലുമോ ചെയ്യ്തിരുന്നില്ല.

 രാവിലെയും വൈകുന്നേരവും നടക്കാനിറങ്ങുന്ന അവസരങ്ങളിൽപ്പോലും  മറ്റുള്ളവരുമായി സംസാരിക്കയോ പരിചയപ്പെടാൻശ്രമിക്കയോ ചെയ്യ്തിരുന്നില്ലന്ന് മാത്രമല്ല അവരെയെല്ലാം വളരെ അകൽച്ചയോടും  അവഗണനാമനോഭാവത്തോടും കൂടിയാണ്  നോക്കിക്കണ്ടിരുന്നത്.

ഒരുദിവസം നടത്തം കഴിഞ്ഞ്, വീടിനടുത്തുള്ള മറ്റൊരു പ്രായംചെന്ന വ്യക്തിയുമായി അവിചാരിതമായി അല്പമൊന്ന് സംസാരിക്കാനിടയായി.

പേരിനൊരുപരിചയപ്പെടലിനുശേഷം  നടന്ന സംഭാഷണങ്ങളിലെല്ലാം സ്വന്തമായുണ്ടായിരുന്ന ജോലിയുടെ മഹത്വവും അധികാരത്തിൻെറ മഹിമയും ശമ്പളത്തിൻെറ വലിപ്പവുമെല്ലാമായിരുന്നു സംസാരവിഷയം. ഒപ്പം  ഈ വീട്ടിലെ താമസം  അത്ര തൃപ്തികരമല്ലെന്നും കുറച്ചുകാലത്തിനകം ഇവിടം വിട്ട് മറ്റൊരു നല്ല ഇടം അന്വേഷിച്ച് കണ്ടെത്തുമെന്നും കൂടി ഞാൻ സൂചിപ്പിക്കാൻ മറന്നില്ല..

ഇത്രയൊക്കെ ആയിട്ടും പരിചയപ്പെട്ട വ്യക്തിയെ ക്കുറിച്ചോ ജോലിയെക്കുറിച്ച് ഒരക്ഷരം ഞാൻ ചോദിച്ചില്ലന്ന് മാത്രമല്ല അറിയാൻ താല്പര്യം കാണിച്ചതുമില്ല.                                                    അതൊരു തുടക്കമായിരുന്നു.വാർദ്ധക്യത്തിലേക്ക് ചുടുവച്ചുകൊണ്ടിരിക്കുന്ന  ആ മനുഷ്യൻ  വളരെശാന്തനായി  ഞാൻ  പറയുന്നതെല്ലാം ക്ഷമയോടെ കേട്ടുകൊണ്ടിരിക്കുന്നത്  ഒരു പതിവായിത്തീർന്നു.

അങ്ങിനെ  ആഴ്ചകൾ  കടന്നുപോയി ,. സാവകാശം വീടിനടുത്തുള്ള  താമസിക്കുന്നവരെക്കുറിച്ചറിയാൻ എന്നിൽ താല്പര്യം ജനിച്ചു തുടങ്ങി.

അപ്പോഴാണ്  പ്രായംചെന്ന ആ പതിവ്കേൾവിക്കാരൻ  ആദ്യമായി വായ് തുറന്നൊന്ന് സംസാരിക്കാൻ ആരംഭിച്ചത്..

സുസ്മേരവദനായ അദ്ദേഹം ആമുഖമായി  ചിലത് പറഞ്ഞുകൊണ്ടാണ് സംസാരം തുടങ്ങിയത്.,

ഞാനീ സൊസൈറ്റിയിൽ ജീവിതം ആരംഭിച്ചിട്ട് അഞ്ചു വർഷങ്ങൾ കഴിയുന്നു.എന്നാൽ ഞാനിന്നേവരെ ആരോടും പറഞ്ഞിട്ടില്ല, “ഒരുകാലത്ത്  ഇൻഡ്യൻ പാർലമെൻെറിൽ  രണ്ടുപ്രാവശ്യം മെമ്പറായിരുന്ന വ്യക്തിയായിരുന്നെന്ന് ." 

“റിട്ടയർമെൻെറ് കഴിഞ്ഞ  നമ്മളെല്ലാം ഫ്യൂസായ ബൾബുകൾ പോലെയാണ്”

, ആ ബൾബുകളുടെ വേൾട്ടേജ് എത്ര ആയിരുന്നൂ എന്നതോ, മുൻപതെത്രമാത്രം പ്രകാശം പരത്തിയിരുന്നൂ എന്നതോ ഒന്നും ഫ്യൂസായതിന്ശേഷം ഒരു വിഷയമേ ആകുന്നില്ല.

താങ്കളുടെ വലതുവശത്തെ വീട്ടിൽ താമസിക്കുന്ന  ജോസഫ്, ഇൻഡ്യൻ റെയ്ൽവേയുടെ  ജനറൽമാനേജരായി  റിട്ടയർചെയ്യ്ത വ്യക്തിയാണ്., അദ്ദേഹം തുടർന്നു.
താങ്കളുടെ തൊട്ടെതിർവശത്ത് താമസിക്കുന്ന  അക്ബർ ഇൻഡ്യൻ ആർമിയിൽ നിന്നും  മേജർജനറലായി റിട്ടയർ ചെയ്യ്ത വ്യക്തിയാണ്.
അങ്ങേയറ്റത്ത് താമസിക്കുന്ന  വ്യക്തിയെ ഓർക്കുന്നില്ലേ,തൂവെള്ള വസ്ത്രങ്ങൾമാത്രം ധരിക്കാറുള്ള അദ്ദഹമാണ് മെഹർജി.ഐ.എസ്സ് . ആർ.ഓയുടെ  ചീഫായി റിട്ടയർചെയ്ത  വ്യക്തിയാണദ്ദേഹം.

ഇവരാരും  ഇതൊന്നും  ആരോടും അങ്ങിനെ വെളിപ്പെടുത്തിയിട്ടില്ല.എന്നോടുപോലും.പക്ഷേ ഞാനിതെല്ലാം മനസ്സിലാക്കിയിട്ടുണ്ട്.
മുൻപ് എത്ര വാൾട്ട്സ്  ആയിരുന്നൂ എന്നത്  ഫ്യൂസായിക്കഴിഞ്ഞ ബൾബുകളെ സംബന്ധിച്ചിടത്തോളം  ഒരു വിഷയമേയല്ല..എന്തിനേറെ  ഫ്യൂസാകുന്നതിനുമുൻപ് ഏതുടൈപ്പ് ബൾബായിരുന്നൂഎന്നതും വിഷയമല്ല.അതായത് എൽ ഇ ഡി ,സി എൽ എഫ് ,ഹാലോജൻ ,ഇൻകാൻഡിസെൻെറ് ,ഫ്ളൂറസെൻെറ് അതുമല്ലെങ്കിൽ  അലങ്കാരബൾബുകളിലേതുമാകട്ടെ, അതൊന്നും ഫ്യൂസായിക്കഴിഞ്ഞാൽ  ഒരു പ്രത്യേക പരിഗണനാവിഷയം ആകുന്നില്ല; ആകുകയുമില്ല.
ഇത് നിങ്ങൾക്കും ബാധകമാണ്.
ഇത് മനസ്സിലാക്കിയാൽ  ഈ നിമിഷംമുതൽ സമാധാനവും ഉറക്കവും എല്ലാം  നിങ്ങളെ തേടി നിങ്ങളുടെ വീട്ടിലും എത്തും.

ഉദയസൂര്യനും  അസ്തമയസൂര്യനും രണ്ടും മനോഹരവും ആരാധ്യവുമാണ്.എന്നാൽ സത്യത്തിൽ ഉദയസൂര്യനാണ് കൂടുതൽ ആദരവും ആരാധനയും ലഭിച്ചുകൊണ്ടിരിക്കുന്നത്.അതേസമയം അസ്തമയസൂര്യന് അത്രക്ക് പ്രാധാന്യം ലഭിക്കാറില്ല.
വളരെ താമസിച്ചുപോയെങ്കിലും ഈ ഉദാഹരണം  കാര്യങ്ങൾ പെട്ടന്ന് മനസ്സിലാക്കാൻ സഹായകമാണ്..
നമ്മുടെ ഇന്നത്തെ പദവിയും പ്രശസ്തിയും അധികാരവുമൊന്നും ഒരിക്കലും സ്ഥിരമല്ല.ഇത്തരം കാര്യങ്ങളുമായി വളരെയധികം വൈകാരികത വച്ചുപുലർത്തിയാൽ  എന്നെങ്കിലുമൊരുദിവസം അവയെല്ലാം നഷ്ടപ്പെട്ടുപോയിരിക്കുന്നു എന്നറിയുമ്പോൾ അത് നമ്മുടെ ശിഷ്ടജീവിതത്തെ കൂടുതൽ സങ്കീർണ്ണമാക്കുകയേയുള്ളു.
ഓർമിക്കുക,
ചതുരംഗം കളിച്ചുകഴിഞ്ഞാൽ ”രാജാവും കാലാളും“ എല്ലാം  ഒരു പെട്ടിയിലേക്കു തന്നെയാണ്  മടങ്ങുന്നത്......!

No comments:

Post a Comment

ഷഹബാസ് വധം; കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് പങ്കില്ലെന്ന് പൊലീസ്. കുറ്റപത്രം ഈ മാസം അവസാനം സമര്‍പ്പിക്കും

താമരശ്ശേരി: ഷഹബാസ് വധക്കേസില്‍ കുറ്റാരോപിതരായ വിദ്യാർഥികളുടെ രക്ഷിതാക്കള്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്ന് പൊലീസ് .അന്വേഷണത്തില്‍ രക്ഷിതാക്കള്...