Monday, March 3, 2025

മകൻ്റെ ജീവനെടുക്കാൻ മുന്നിൽ നിന്നത് ഉറ്റസുഹൃത്ത്'; നെഞ്ചുപൊട്ടി പിതാവ്

താമരശേരി: പത്താംക്ലാസ് വിദ്യാർത്ഥി ഷഹബാസിന്റെ ജീവനെടുക്കാൻ മുൻപന്തിയിലുണ്ടായിരുന്നത് ഷഹബാസിന്റെ ഉറ്റസുഹൃത്തെന്ന് പിതാവ് ഇക്ബാൽ.തന്റെ വീട്ടിൽ ചായസൽക്കാരത്തിന് എത്തിയ കുട്ടി, ചായ കുടിച്ച ശേഷം വളരെ സന്തോഷത്തോടെ പോയ അതേ വിദ്യാർത്ഥി തന്റെ മകനെ ചതിച്ചു എന്ന് അറിഞ്ഞപ്പോൾ നെഞ്ച്പൊട്ടി പോയെന്നും പിതാവ് വികാരാധീനനായി പറഞ്ഞു. ഷഹബാസിന്റെയും കുറ്റാരോപിതന്റെയും ഒരുമിച്ചുള്ള ചിത്രം ഇന്നലെയാണ് കണ്ടത്. കണ്ടപ്പോൾ തന്നെ താനും ഭാര്യയും ആകെ തകർന്നു പോയെന്നും പിതാവ് പറഞ്ഞു. തന്റെ മകൻ ഒരു തെറ്റുംചെയ്തിട്ടില്ല.ചെയ്തിരുന്നുവെങ്കിൽ ആക്രമണത്തിന് ഒരു കാരണമെങ്കിലും ഉണ്ടായിരുന്നേനേ. ഒരു കാര്യത്തിലും ഇടപെടാത്ത, ഒരു പ്രശ്നത്തിലും പോകാത്ത തന്റെ നിരപരാധിയായ മകനെ എല്ലാവരും കൂടിച്ചേർന്ന് കൊലപ്പെടുത്തിയത് തനിക്കും കുടുംബത്തിനും താങ്ങാനാവുന്നില്ലെന്ന് പിതാവ് മനം നൊന്ത് പറയുന്നു 
ഞായറാഴ്ച രാത്രിയാണ് കുറ്റോരോപിതരായ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി ലഭിച്ചതായി അറിയാൻ സാധിച്ചത്. അതോടെ താൻ മാനസികമായി തകർന്നുപോയി. പരീക്ഷ എഴുതേണ്ട തന്റെ മകൻ മണ്ണിനടിയിൽ ഉറങ്ങുന്നുണ്ട്. കോപ്പി അടിക്കുന്നവരെ പോലും പരീക്ഷ എഴുതാൻ അനുവദിക്കാത്ത സമൂഹത്തിൽ ക്രൂരമായ കൊലപാതകം നടത്തിയവരെ പരീക്ഷ എഴുതാൻ അനുവദിക്കുന്നതിലൂടെ നൽകുന്ന സന്ദേശം എന്താണെന്ന് മനസ്സിലാകുന്നില്ലെന്നും ഇക്ബാൽ പറഞ്ഞു. അവർ പറഞ്ഞതുപോലെ തന്നെ കാര്യങ്ങൾ നടന്നു. മകനെ കൊന്നവർ സുരക്ഷിതർ. അവർ പരീക്ഷ എഴുതുന്നു. ക്വട്ടേഷൻ സംഘത്തിലുള്ള ഗുണ്ടാത്തലവനാണ് ഒരു കുട്ടിയുടെ പിതാവ്. മറ്റ് കുട്ടികളുടെ വീട്ടുകാർക്കെല്ലാം നല്ല സ്വാധീനവും പൈസയും ഉള്ളവരാണ്. തങ്ങൾക്ക് സ്വാധീനമോ പണമോ ഇല്ല. എങ്കിലും നീതി ലഭിക്കുമെന്ന പ്രതീക്ഷയാണ് ഉള്ളതെന്നും അദ്ദേഹം  പറയുന്നു. എങ്ങനെ മുന്നോട്ടു പോകണം എന്ന് അറിയില്ല. 

No comments:

Post a Comment

വീടുകൾക്കും സ്ഥാപനങ്ങൾക്കും മുകളിലെ തുറന്ന മേൽക്കൂര;കെട്ടിടനികുതി ബാധകമല്ലെന്ന് ഹൈകോടതി

കൊച്ചി:വീടുകൾക്കും സ്ഥാപനങ്ങൾക്കും മുകളിലെ തുറന്ന മേൽക്കൂരകൾക്ക് കെട്ടിട നികുതി ബാധകമല്ലെന്ന് ഹൈക്കോടതി. കെട്ടിടങ്ങളെ കാലാവസ്ഥയില്‍ നിന്ന് സ...