താമരശേരി:ഭൂമി തട്ടിപ്പ് കേസില്‍ സിപിഎം നേതാവും മുൻ വ്യവസായമന്ത്രിയുമായ എളമരം കരീമിന് അറസ്റ്റ് വാറണ്ട്. മുക്കം കാരശ്ശേരിയിലെ മുക്കം ക്രഷർ ആന്റ് ഗ്രാനൈറ്റുമായി ബന്ധപ്പെട്ട കേസില്‍ കോടതിയില്‍ ഹാജരാവാത്തതിനെ തുടർന്നാണ് താമരശേരി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
2009 -2011 കാലഘട്ടത്തില്‍ ക്രഷർ നടത്താനെന്ന പേരില്‍ എളമരം കരീമിന്റെ ബന്ധുവായ നൗഷാദ് തട്ടിപ്പ് നടത്തിയെന്നും നൗഷാദിന്റെ പേരിലേക്ക് ഭൂമി എഴുതി നല്‍കുന്നതിന് എളമരം കരീം ഇടനിലക്കാരനായി പ്രവർത്തിച്ചുവെന്നുമാണ് പരാതി. പിന്നീട് സ്ഥലം സ്വന്തം പേരിലേക്ക് രജിസ്റ്റർ ചെയ്ത് നികുതി അടച്ച് സ്ഥലം നൗഷാദ് കൈക്കലാക്കിയെന്നും ക്വാറി തുടങ്ങുകയോ പണം നല്‍കുകയോ ചെയ്തില്ലെന്നും പരാതിക്കാർ പറയുന്നു.
2013-ല്‍ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവർക്ക് ഭൂമിനഷ്ടപ്പെട്ടവർ പരാതി നല്‍കുകയും 2015-ല്‍ ക്രൈംബ്രാഞ്ച് പരാതിയില്‍ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ഈ അന്വേഷണത്തിന്റെ റിപ്പോർട്ട് ഹൈക്കോടതിയില്‍ സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ കേസ് എഴുതി തള്ളാൻ ക്രൈംബ്രാഞ്ച് തീരുമാനം എടുത്തതോടെ ഉന്നതബന്ധം ഉപയോഗിച്ച് കേസ് ഇല്ലാതാക്കാൻ ശ്രമിക്കുന്നു എന്ന് കാണിച്ച് ഭൂമി നഷ്ടപ്പെട്ടവർ കോടതിയെ സമീക്കുകയായിരുന്നു. നാല് തവണ ഹാജരാവാൻ ആവശ്യപ്പെട്ടിട്ടും എളമരം കരീം ഹാജരാവാതെ ഇരുന്നതോടെയാണ് അറസ്റ്റ് വാറണ്ട്
No comments:
Post a Comment