Wednesday, February 4, 2026

രക്ഷിതാക്കളേ,മക്കളുമായി റോഡിലിറക്കുമ്പോള്‍ കൈവിടല്ലേ

കഴിഞ്ഞ ദിവസം നമ്മുടെ നാട്ടിൽ ഒരു ബസ് ഡ്രൈവറുടെ കരുതലിൽ ഒരു കൊച്ചു കുട്ടി യുടെ ജീവൻ തലനാരിഴക്ക് രക്ഷപ്പെട്ടത് കണ്ടു നിന്ന വരേയും, വീഡിയോ ദൃശ്യങ്ങൾ കണ്ട വരേയും തെല്ലൊന്നുമല്ല ആശങ്ക യിലാഴ്ത്തിയത്.എന്നിട്ടും ആ കുഞ്ഞിനെ ശ്രദ്ധിക്കാൻ അതിൻ്റ കൂടെയുള്ള വരുടെ അലംഭാവം ഏറെ ചർച്ചയായിരുന്നു.ഭാഗ്യം കൊണ്ടും  ആ ബസ് ഡ്രൈവറുടെ മനസ്സാന്നിധ്യം കൊണ്ടും വലിയ ഒരു ദുഃഖ കരമമായകാഴ്ച ഇല്ലാതെ ആയി എന്നതിൽ ആശ്വാസം നൽകുന്നു.എന്നാൽ ഇതേപോലെ മക്കളുമായി റോഡിൽ ഇറങ്ങി യ ഒരു കുടുംബത്തിന്റെ ദയനീയ അവസ്ഥ യാണ് സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള ചർച്ചകൾ ക്ക് കാരണമായി മാറിയത്.

ഗുജറാത്തിലെ വാപിയില്‍ നടന്ന അതിദാരുണമായ ഒരു റോഡപകടത്തിന്‍റെ വാർത്താദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള ചർച്ചകള്‍ക്കും ആശങ്കകള്‍ക്കും വഴിവെച്ചിരിക്കുകയാണ്.

ചാല മുക്താനന്ദ് മാർഗില്‍ ജനുവരി 30-ന് വൈകുന്നേരം നടന്ന സംഭവത്തില്‍ ഒരു പിഞ്ചുകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. അമ്മയോടൊപ്പം റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുട്ടി ബൈക്കിടിച്ചു വീണത്.

സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം, ആദ്യം അമ്മയുടെ കൈപിടിച്ചു നടന്നിരുന്ന കുട്ടി അപ്രതീക്ഷിതമായി പിടിവിടുവിച്ച്‌ മറുഭാഗത്തേക്ക് ഓടുകയായിരുന്നു.

ഈ സമയം ഇതുവഴി വന്ന മോട്ടോർ സൈക്കിള്‍ കുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയും റോഡരികില്‍ നിർത്തിയിട്ടിരുന്ന കാറിന് സമീപത്തേക്ക് കുട്ടി തെറിച്ചുവീഴുകയും ചെയ്തു.

നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ അമ്മയും നാട്ടുകാരും ഓടിക്കൂടി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് അതീവ ഗുരുതരമാണെന്നാണ് വിവരം.

ഈ അപകടത്തിന്‍റെ വീഡിയോ പുറത്തുവന്നതോടെ രക്ഷിതാക്കളുടെ ഭാഗത്തുനിന്നുണ്ടായ ജാഗ്രതക്കുറവിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്. തിരക്കേറിയ റോഡുകളില്‍ കുട്ടികളുടെ കൈ മുറുകെ പിടിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച്‌ പലരും പ്രതികരിച്ചു.

കുട്ടിയെ ഓടാൻ അനുവദിച്ച അമ്മയുടെ അശ്രദ്ധയാണ് ദുരന്തത്തിന് കാരണമായതെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍, സാധാരണ വേഗതയില്‍ വന്ന ബൈക്ക് യാത്രക്കാരൻ ഇത്തരം സാഹചര്യങ്ങളില്‍ അനാവശ്യമായി ക്രൂശിക്കപ്പെടുമെന്ന് മറ്റു ചിലർ ചൂണ്ടിക്കാട്ടുന്നു.

സമാനമായ അനുഭവങ്ങള്‍ പങ്കുവെച്ച പല മാതാപിതാക്കളും പറയുന്നത്, കുട്ടികള്‍ എത്ര വാശിപിടിച്ചാലും അപകടസാധ്യതയുള്ള ഇടങ്ങളില്‍ അവരുടെ കൈ വിടരുതെന്നാണ്.

നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞിന്‍റെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി നാട് പ്രാർഥനയോടെ കാത്തിരിക്കുകയാണ്.

എസ്.ഐ.ആർ,സുപ്രിംകോടതിയിൽ സ്വയം വാദിച്ച് മമത; രണ്ട് ദിവസത്തിനുള്ളിൽ മമത ബാനർജി ഉന്നയിച്ച വിഷയങ്ങളിൽ മറുപടി നൽകണമെന്ന് സുപ്രീംകോടതി

സുപ്രിംകോടതിയിൽ സ്വന്തം കേസ് നേരിട്ട് വാദിക്കുന്ന ആദ്യത്തെ സിറ്റിംഗ് മുഖ്യമന്ത്രിയായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മാറി."
 
ന്യുഡൽഹി: എസ്‌ഐആറിൽ ആധാർകാർഡ് രേഖയായി പരിഗണിക്കുന്നില്ലെന്നും, എന്തുകൊണ്ടാണ് അസമിൽ എസ്‌ഐആർ നടപ്പാക്കത്തതെന്നും മമത  ബാനർജി ചോദിച്ചു.വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് എസ്‌ഐആറിന്റെ പേരിൽ ബംഗാളിനെ ലക്ഷ്യമിടുകയാണെന്ന് മമത ബാനർജി. എസ്‌ഐആറിനെതിരെ സമർപ്പിച്ച പുതിയ ഹരജിയിൽ വാദിക്കുകയായിരുന്നു മമത ബാനർജി.
തൊഴിൽ സമ്മർദം താങ്ങാൻ കഴിയാതെ ബിഎൽഒമാർ ഉൾപ്പടെ ആത്മഹത്യ ചെയ്തു. ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടം ആണെന്നും മമത ബാനർജി പറഞ്ഞു. ഹരജിയിൽ തിങ്കളാഴ്ച വിശദമായ വാദം കേൾക്കും. രണ്ട് ദിവസത്തിനുള്ളിൽ മമമത ബാനർജി ഉന്നയിച്ച വിഷയങ്ങളിൽ മറുപടി നൽകണമെന്ന് സുപ്രിംകോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുൽ പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്."
 

മമ്മാ, പപ്പാ, ക്ഷമിക്കണം. നിങ്ങള് ഞങ്ങളോട് ഉപേക്ഷിക്കാന് ആവശ്യപ്പെട്ട ഗെയിമിനെ ഞങ്ങള് എത്രമാത്രം സ്നേഹിച്ചിരുന്നുവെന്ന് നിങ്ങൾക്ക് ഇപ്പോൾ മനസ്സിലാകും. ഈ ഗെയിം ഞങ്ങളുടെ ജീവിതമായിരുന്നു'

ഗാസിയാബാദ്: വീണ്ടും ഓണ്ലൈൻ ഗെയിം ആത്മഹത്യ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത മൂന്ന് സഹോദരിമാരാണ് ജീവനൊടുക്കിയത്.നിഷിക (16), പ്രാചി (14), പാഖി (12) എന്നിവരാണ് മരിച്ചത്. ഒമ്ബതാം നിലയിലുള്ള ഇവരുടെ അപാര്ട്ട്മെന്റില്നിന്ന് ചാടിയാണ് കുട്ടികള് ജീവനൊടുക്കിയത്. ഓണ്ലൈന് ഗെയിമാണ് ഇതിന് പിന്നിലെന്നാണ് പൊലിസിന്റെ നിഗമനം. മൂന്ന് കുട്ടികളും ഗെയിമിങ്ങിന് അടികളായിരുന്നു എന്നും പൊലിസ് പറയുന്നു.സംഭവസ്ഥലത്തുനിന്ന് പൊലിസ് ആത്മഹത്യാകുറിപ്പും കണ്ടെടുത്തിട്ടുണ്ട്. 'മമ്മാ, പപ്പാ, ക്ഷമിക്കണം. നിങ്ങള് ഞങ്ങളോട് ഉപേക്ഷിക്കാന് ആവശ്യപ്പെട്ട ഗെയിമിനെ ഞങ്ങള് എത്രമാത്രം സ്നേഹിച്ചിരുന്നുവെന്ന് നിങ്ങള്ക്ക് ഇപ്പോള് മനസ്സിലാകും. ഈ ഗെയിം ഞങ്ങളുടെ ജീവിതമായിരുന്നു' എന്നാണ് കുറിപ്പില് പറയുന്നത്.ഓണ്ലൈന് ഗെയിമിങ്ങിനെ മാതാപിതാക്കള് എതിര്ത്തതായിരിക്കാം മരണ കാരണമെന്നും പൊലിസ് പറയുന്നു. കുട്ടികള് കളിച്ച ഗെയിമിലെ അവസാന ടാസ്ക് ആത്മഹത്യയാണെന്ന് പിതാവും പറയുന്നു.

പുലര്ച്ചെ രണ്ട് മണിയോടെയാണ് കുട്ടികള് ഈ കടുംകൈ ചെയ്യുന്നത്. അപാര്ട്ട്മെന്റിലെ പൂജാമുറിക്കകത്ത് കയറിയ കുട്ടികള് വാതില് അകത്തുനിന്നും പൂട്ടി ജനാലക്കരികെ കസേര വെച്ച്‌ ഓരോരുത്തരായി താഴേക്ക് ചാടുകയായിരുന്നു. കുട്ടികള് വീഴുന്ന ശബ്ദം കേട്ട് ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാരും അയല്ക്കാരും ചേര്ന്ന് ആശുപത്രിയില് എത്തിച്ചു. എന്നാല് ഗുരുതര പരുക്കേറ്റ മൂന്നുപേരും മരണത്തിന് കീഴടങ്ങുകയായിരുന്നു.രണ്ട് മൂന്ന് വര്ഷങ്ങളായി ഇവര് ഓണ്ലൈന് ഗെയിമുകള്ക്ക് അടിമപ്പെട്ടിരുന്നുവെന്നാണ് റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്. ഓണ്ലെന് ടാസ്ക് അടിസ്ഥാനമാക്കിയുള്ള കൊറിയൻ ലവർ ഗെയിമാണ് അവര് കളിച്ചിരുന്നത്

തങ്ങള് ഇന്ത്യക്കാരല്ലെന്നും കൊറിയന് രാജകുമാരികളാണെന്നുമാണ് കുട്ടികൾ അവകാശപ്പെട്ടിരുന്നത്. മൂന്നുപേരും സ്വന്തമായി കൊറിയന് പേരുകളും നല്കിയിട്ടുണ്ട്.

കുട്ടികള് ഏകദേശം രണ്ടര വര്ഷമായി ഗെയിമില് ഏര്പ്പെട്ടിരുന്നുവെന്ന് പിതാവ് പറഞ്ഞു. കുടുംബജീവിതത്തില്നിന്ന് കൂടുതല് അകന്നു നില്ക്കണമെന്ന് ഗെയിം ആവശ്യപ്പെട്ടതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കുളിയും ഭക്ഷണം കഴിക്കുന്നതും ഉൾപ്പെടെ ദൈനംദിന ജീവിതത്തിലെ മിക്ക കാര്യങ്ങളും കുട്ടികള് ഒരുമിച്ചാണ് ചെയ്തിരുന്നത്.

യുവാവിൻ്റെ ആത്മഹത്യ;ഷിംജിതക്ക് ഇന്നും ജാമ്യമില്ല

നാളെ  പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും.


കുന്ദമംഗലം:"ദീപക്ക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ഷിംജിത മുസ്തഫക്ക് ഇന്നും ജാമ്യമില്ല. ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം ആറിലേക്ക് മാറ്റി. റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനാല്‍ ഇന്ന് ജാമ്യം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. നാളെ ഷിംജിതക്ക് വേണ്ടി പൊലീസ് കസ്റ്റഡിയിലെടുക്കാനുള്ള അപേക്ഷ നല്‍കും.

ദീപകിന്റെ ആത്മഹത്യക്ക് പിന്നാലെ ഒളിവിൽ പോയ പ്രതിയെ വടകരയിലെ ബന്ധു വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയാണ് ഷിംജിതക്കെതിരെ കേസ് എടുത്തത്. ജനുവരി 16ന് ബസ് യാത്രക്കിടെ ദീപക്കിന്റെ വിഡിയോ യുവതി പകർത്തുകയും പിന്നീട് സാമൂഹ്യ മാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്തത്. ഷിംജിത അറസ്റ്റിലായതിന് പിന്നാലെ യുവതിക്ക് ബസിൽ ലൈംഗികാതിക്രമം നേരിട്ടുവെന്ന് കാണിച്ച് സഹോദരൻ സിയാദ് പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു."

Tuesday, February 3, 2026

സഹോദരങ്ങളെ കാറിടിപ്പിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍

മാവൂരില്‍ സഹോദരങ്ങളെ കാറിടിപ്പിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. മുന്നൂര്‍ സ്വദേശി മുഹമ്മദ് ഇര്‍ഫാനെ മാവൂര്‍ പൊലീസാണ് പിടികൂടിയത്.സംഭവത്തിന് പിന്നാലെ കാര്‍ ഉപേക്ഷിച്ച്‌ ഇര്‍ഫാന്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടിരുന്നു.

കൂളിമാട് മുന്നൂരില്‍ ഫെബ്രുവരി ഒന്നിന് രാവിലെ പത്ത് മണിക്കായിരുന്നു സംഭവം. അയല്‍വാസിയായ തന്‍സിഫുമായി ഇര്‍ഫാന് സാമ്പത്തിക ഇടപാടുണ്ടായിരുന്നു. സംഭവ ദിവസം രാവിലെ ഇര്‍ഫാന്‍ തന്‍സിഫിന്റെ വീട്ടിലെത്തി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇരുവരും തര്‍ക്കത്തിലേര്‍പ്പെടുകയും തന്‍സിഫിനെ ഇര്‍ഫാന്‍ മര്‍ദിക്കുകയും ചെയ്തു. സാരമായി പരിക്കേറ്റ തന്‍സിഫിനെ ഇര്‍ഫാന്‍ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. തന്‍സിഫിന്റെ സഹോദരങ്ങളായ തസ്‌നീമിനെയും തന്‍സിലിനെയുമായിരുന്നു ഇര്‍ഫാന്‍ ആക്രമിച്ചത്.

ലഹരി മരുന്ന് കടത്ത് ഒറ്റിയെന്ന സംശയത്തിലാണ് ഇര്‍ഫാന്‍ അക്രമം നടത്തിയതെന്ന് പരിക്കേറ്റ തന്‍സിഫ് പറഞ്ഞു. ഇര്‍ഫാന്‍ സ്ഥിരമായി ലഹരി കടത്തുന്നയാളാണ്. ഇക്കാര്യം പുറത്ത് പറയുമെന്ന് പറഞ്ഞതിന് ഭീഷണിപ്പെടുത്തി. ഇർഫാന് പിന്നിൽ ആളുകളുണ്ടെന്നും കുടുംബത്തെ ഇവർ ഇല്ലാതാക്കുമെന്ന് ഭയമുണ്ടെന്നും തൻസീഫ് പറയുന്നു. ദില്ലിയില്‍ നിന്നെത്തിച്ച തോക്ക് ഇര്‍ഫാന്‍ കൈവശം വെച്ചിരുന്നുവെന്നും തന്‍സിഫ് ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിൽ ഒളിവില്‍ പോയ ഇർഫാനെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ച മുക്കം കൊടിയത്തൂര്‍ പഴംപഴമ്പറമ്പ് സ്വദേശികളെ പാഴൂരില്‍ വെച്ച് വാഹനമിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ചത്.സുഹൃത്തുക്കളായ തന്‍സീഫും ഇര്‍ഫാനും തമ്മില്‍ ഉണ്ടായ പണമിടപാടിന്റെ പേരില്‍ കഴിഞ്ഞ ശനിയാഴ്ച രാവിലെ ഇര്‍ഫാന്‍ തൻസീഫിന്റെ വീട്ടില്‍ പോയി മര്‍ദ്ദിച്ചതാണ് സംഭവത്തിന്റെ തുടക്കം.

ഗുരുതരമായി പരിക്കേറ്റ തന്‍സീഫിനെ ഇര്‍ഫാന്‍ തന്നെയാണ് ഹോസ്പിറ്റലില്‍ എത്തിച്ചത്. ഹോസ്പിറ്റലില്‍ നിന്നും കടന്നുകളഞ്ഞ ഇര്‍ഫാനെ പോകുന്ന വഴിയില്‍ പാഴൂരില്‍ വെച്ച് തന്‍സീഫിന്റെ സഹോദരങ്ങളായ തസ്‌നീമും തന്‍സീമും ചേര്‍ന്ന് ബൈക്കുമായി തടയാന്‍ ശ്രമിച്ചു. എന്നാല്‍ ഇവരെ ഇര്‍ഫാന്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇരുവരും ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മാവൂര്‍ ഇന്‍സ്‌പെക്ടര്‍ ദിനേശ്, എസ്.ഐ സലിം മുട്ടത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. 

കുമ്പള ആരിക്കാടി ടോൾ പ്ലാസ നിർത്തലാക്കാൻ കേന്ദ്ര തീരുമാനം"

കാസർകോട്: 60 കിലോമീറ്ററിനുള്ളിൽ രണ്ട് ടോൾ പ്ലാസകൾ പാടില്ലെന്ന് കേന്ദ്ര സർക്കാർ നിർദേശം നിലനിൽക്കെ, ടോൾ ബൂത്ത് ആരംഭിച്ച് വാഹനങ്ങളിൽ നിന്നും പണപ്പിരിവ് ആരംഭിച്ചതിനു പിന്നാലെ വലിയ ജനകീയ പ്രതിഷേധങ്ങൾക്ക് വഴിവെച്ച കാസർകോട് കുമ്പളയിലെ ആരിക്കാടി ടോൾ പ്ലാസയുടെ പ്രവർത്തനം നിർത്താൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയ തീരുമാനം.

60 കിലോമീറ്ററിനുള്ളിൽ രണ്ട് ടോൾ പ്ലാസകൾ പാടില്ലെന്ന് കേന്ദ്ര സർക്കാർ നിർദേശം നിലനിൽക്കെ, തലപ്പാടിക്കു പുറമെ, കുമ്പള അരിക്കാടിയിലും ടോൾ ബൂത്ത് ആരംഭിച്ച് വാഹനങ്ങളിൽ നിന്നും പണപ്പിരിവ് ആരംഭിച്ചതിനു പിന്നാലെ ജനുവരി ആദ്യ വാരം മുതലാണ് ജനകീയ പ്രതിഷേധത്തിന് തുടക്കം കുറിച്ചത്. വിവിധ രാഷ്ട്രീയ പാർട്ടികളും, നേതാക്കളും, സ്ത്രീകളും കുട്ടികളും തെരുവിലിറങ്ങി പ്രതിഷേധം ശക്തമാക്കിയതിനു പിന്നാലെയാണ് ആരിക്കാടിയിലെ ബൂത്ത് പൂട്ടാൻ ഗതാഗത മന്ത്രലായം നിർദേശം നൽകിയത്.



രണ്ട് ടോൾ ബൂത്തുകൾക്കിടയിൽ 60 കിലോമീറ്റർ ദൂരം നിലനിർത്തി മാത്രമായിരിക്കും പുതിയ ടോൾ ബൂത്ത് പ്രവർത്തിക്കുകയെന്ന ദേശീയ പാത അതോറിറ്റിയും കേന്ദ്ര മന്ത്രിയും ഉറപ്പു നൽകിയിട്ടും അത് ലംഘിച്ചുകൊണ്ടായിരുന്നു ആരിക്കാടിയിലെ ടോൾ പിരിവ്. ഇതിനെതിരെ, പ്രദേശവാസികൾ ചേർന്നുള്ള ആക്ഷൻ കമ്മിറ്റിയുടെ ഹരജി കോടതി പരിഗണനയിൽ നിൽക്കെയായിരുന്നു ടോൾ പിരിവ്.

ജനകീയ സമരത്തിന്റെ വിജയമാണ് ആരിക്കാടിയിലെ ടോൾ നിർത്താനുള്ള കേന്ദ്രത്തിന്റെ നിർദേശമെന്ന് എ.കെ.എം അഷ്റഫ് എം.എൽ.എ പറഞ്ഞു.

പിതാവ് മരിച്ച് ഒരാഴ്ച പിന്നിടുന്നതിനിടെ മകൻ ട്രെയിൻ തട്ടി മരിച്ചു 😥

പെരിന്തൽമണ്ണ: പിതാവിൻ്റെ വേർപാടിന്റെ ദുഃഖത്തിനിടെ ഒരാഴ്ച പിന്നിടുന്നതിനിടയിൽ  മകൻ ട്രെയിൻ തട്ടി മരിച്ചു. രാമപുരം സ്കൂൾപ്പടി പരേതനായ ചാക്യാർതൊടി സൈതിന്റെ മൂത്തമകൻ ഇബ്രാഹിം എന്ന കുഞ്ഞാൻ (56) ആണ് ട്രെയിൻ തട്ടി മരിച്ചത്. തിങ്കളാഴ്ച രാത്രി ഷോർണൂർ–നിലമ്പൂർ റെയിൽവേ ലൈനിലാണ് ട്രെയിൻ തട്ടിയത്.

ജനുവരി 24നാണ് ഇബ്രാഹിമിന്റെ പിതാവും ‘സൈദ് ബീഡി’ കമ്പനി ഉടമയുമായ രാമപുരത്തെ സൈത് നിര്യാതനായത്. അങ്ങാടിപ്പുറം പരിയാപുരത്താണ് ഇബ്രാഹിം താമസിച്ചിരുന്നത്. ഉപ്പയുടെ മരണത്തിന് ഒരാഴ്ച പിന്നിടുന്നതിനിടെയാണ് മകന്റെ ദാരുണ മരണം. വിവരം ലഭിച്ചതിനെ തുടർന്ന് പെരിന്തൽമണ്ണ പൊലീസ് സ്ഥലത്തെത്തി .

രക്ഷിതാക്കളേ,മക്കളുമായി റോഡിലിറക്കുമ്പോള്‍ കൈവിടല്ലേ

കഴിഞ്ഞ ദിവസം നമ്മുടെ നാട്ടിൽ ഒരു ബസ് ഡ്രൈവറുടെ കരുതലിൽ ഒരു കൊച്ചു കുട്ടി യുടെ ജീവൻ തലനാരിഴക്ക് രക്ഷപ്പെട്ടത് കണ്ടു നിന്ന വരേയും, വീഡിയോ ദൃശ്...