Friday, February 13, 2026

സേവാ തീര്‍ഥ്;പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ് അനാച്ഛാദനം ചെയ്തു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ഓഫീസ് സേവാ തീര്‍ഥ് അനാച്ഛാദനം ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫിസ് (പിഎംഒ) ഇന്നു മുതല്‍ സെന്‍ട്രല്‍ വിസ്റ്റയിലെ പുതിയ കെട്ടിടത്തിലേക്കു മാറും.  സൗത്ത് ബ്ലോക്കിലെ നിലവിലെ ഓഫീസില്‍ നിന്ന് പുതിയ മന്ദിരത്തിലേക്ക് മാറുന്നതിനോടൊപ്പം സമുച്ചയത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിക്കും. സ്വാതന്ത്ര്യം നേടിയതു മുതല്‍ സൗത്ത് ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസാണ് സേവാ തീര്‍ഥ് എന്ന പുതിയ മന്ദിരത്തിലേക്കു മാറ്റുന്നത്. ഉച്ചയ്ക്ക് 1.30നു പ്രധാനമന്ത്രി നരേന്ദ്ര മോദി പേര് അനാഛാദനം ചെയ്തു. സെന്‍ട്രല്‍ വിസ്തയുടെ ഭാഗമായി പണികഴിപ്പിച്ചതാണ് പുതിയ ഓഫീസ് സമുച്ചയം. വൈകുന്നേരം ആറിനായിരുന്നു സേവാ തീര്‍ഥും വിവിധ മന്ത്രാലയങ്ങളുടെ ഓഫിസുകള്‍ ഉള്‍ക്കൊള്ളുന്ന കര്‍ത്തവ്യ ഭവന്‍ 1, 2 കെട്ടിടങ്ങളുടേയും ഉദ്ഘാടനം. സേവാ തീര്‍ത്ഥ് ഒന്നിലാണ് പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഓഫീസും കാബിനറ്റ് സെക്രട്ടേറിയറ്റും ഇതേ മന്ദിരത്തില്‍ തന്നെയായിരിക്കും പ്രവര്‍ത്തിക്കുക. ഉന്നതതല ചര്‍ച്ചകള്‍ നടത്തുന്നതിനും വിശിഷ്ടാതിഥികളെ സ്വീകരിക്കാനുമുള്ള സ്ഥലമായിരിക്കും ഇന്ത്യാ ഹൗസ്. ധനം, പ്രതിരോധം, ആരോഗ്യം, കോര്‍പറേറ്റ്, വിദ്യാഭ്യാസം, സാംസ്‌കാരികം, നിയമം, വാര്‍ത്താ വിതരണം പ്രക്ഷേപണം, കൃഷി, രാസവസ്തു-വളം, ഗോത്രകാര്യം തുടങ്ങിയ മന്ത്രാലയങ്ങളാണ് കര്‍ത്തവ്യ ഭവന്‍ 1, 2 കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുക. മാറ്റത്തിന് മുന്നോടിയായി സൗത്ത് ബ്ലോക്കില്‍ ചേരുന്ന അവസാന കാബിനറ്റ് യോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ഇതിന് ശേഷമായിരിക്കും മന്ത്രിമാരും ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയോടൊപ്പം പുതിയ ഓഫീസിലേക്ക് പ്രവേശിക്കുക. സെന്‍ട്രല്‍ വിസ്ത എന്ന പേരില്‍ കേന്ദ്ര സര്‍ക്കാരിന്റെ സെന്‍ട്രല്‍ സെക്രട്ടേറിയേറ്റ് ഓഫീസുകളുടെയെല്ലാം നവീകരണം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ചതാണ്. അതിന്റെ ഭാഗമായാണ് പ്രധാനപ്പെട്ട മന്ത്രാലയങ്ങളുടെ കെട്ടിടങ്ങള്‍ മാറുന്നത്. 9 കെട്ടിട സമുച്ചയങ്ങള്‍ ഉള്‍പ്പെടുന്ന സെന്‍ട്രല്‍ സെക്രട്ടേറിയറ്റില്‍ ആദ്യം പൂര്‍ത്തിയായ കര്‍ത്തവ്യ ഭവന്‍ 3 കഴിഞ്ഞ ആഗസ്റ്റിലാണു തുറന്നത്. ആഭ്യന്തരം, വിദേശകാര്യം, ഗ്രാമവികസനം, പെട്രോളിയംപ്രകൃതിവാതകം എന്നീ മന്ത്രാലയങ്ങളാണ് ഇതിലുള്ളത്.

തോറ്റപ്പോൾ പ്രതികാരം, നൽകിയ സമ്മാനങ്ങൾ തിരിച്ചുതരണമെന്ന് സ്ഥാനാർഥി; നൽകി യ സമ്മാനവുമായി റോഡ് ഉപരോധിച്ചു വോട്ടർമാർ"

ഹൈദരാബാദ്: തോറ്റ സ്ഥാനാർത്ഥി യുടെ നിലപാട് പാർട്ടി ക്ക് കളങ്കം വരുത്തിയതായി നേതാക്കൾ.മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ തോറ്റ സ്ഥാനാർഥിയുടെ പ്രവർത്തനമാണ് നാണക്കേട് വരുത്തി വെച്ചത്.തോറ്റതോടെ വോട്ടർമാരോട് 'സമ്മാനങ്ങൾ' തിരികെ നൽകാൻ ആവശ്യപ്പെട്ടതിൽ വേറിട്ട പ്രതിഷേധവുമായി വോട്ടർമാർ റോഡിൽ ഇറങ്ങിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തെലങ്കാനയിലെ ഖമ്മത്താണ് സംഭവം. അശ്വരോപേട്ട മുനിസിപ്പാലിറ്റിയിലെ പത്താം വാർഡിൽ, പാർട്ടിക്ക് വോട്ട് ചെയ്തില്ലെന്ന് അവകാശപ്പെട്ട് വോട്ടർമാർക്ക് വിതരണം ചെയ്ത പണവും കുക്കറുകളും തിരികെ നൽകാൻ കോൺഗ്രസ് സ്ഥാനാർത്ഥി ആവശ്യപ്പെട്ടു.

അസാധാരണമായ സംഭവത്തോട് വോട്ടർമാരുടെ പ്രതിഷേധവും വ്യത്യസ്തമായ തരത്തിലായിരുന്നു. സ്ഥാനാർഥി വിതരണം ചെയ്ത കുക്കറുകൾ റോഡിന്റെ മധ്യത്തിൽ വെച്ചുകൊണ്ട് രോഷാകുലരായ നിവാസികൾ പ്രതിഷേധ പ്രകടനം നടത്തി. തലസ്ഥാനമായ ഹൈദരാബാദിൽ നിന്ന് ഏകദേശം 300 കിലോമീറ്റർ അകലെയാണ് തെലങ്കാനയിലെ അശ്വരാപേട്ട മുനിസിപാലിറ്റി."
"കോൺഗ്രസ് സ്ഥാനാർത്ഥി വോട്ടെടുപ്പിന് മുമ്പ് പണവും പ്രഷർ കുക്കർ ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങളും വിതരണം ചെയ്തതായി വാർഡ് നിവാസികൾ പറയുന്നു. എന്നാൽ സ്ഥാനാർഥിക്ക് ഈ വാർഡിൽ വിജയിക്കാനായില്ല. ഇതിനുശേഷം സ്ഥാനാർഥി വോട്ടർമാരോട് സാധനങ്ങൾ തിരികെ നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു

"ഞങ്ങൾ ഒരിക്കലും പണമോ കുക്കറോ ആവശ്യപ്പെട്ടിട്ടില്ല. പിന്നെ എന്തിനാണ് ഞങ്ങളെ അപമാനിക്കുന്നത്?" പ്രതിഷേധത്തിൽ ഒത്തുകൂടിയ വോട്ടർമാർ ചോദിച്ചു. സ്ഥാനാർത്ഥി തങ്ങളെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചുവെന്നും അവർ ആരോപിച്ചു.

പ്രതിഷേധ വാർത്ത പരന്നതോടെ, സംഘർഷം രൂക്ഷമാകുന്നത് തടയാൻ പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുറച്ചുപേരെ കസ്റ്റഡിയിലെടുത്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാനും ക്രമസമാധാനം പുനഃസ്ഥാപിക്കാനുമാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പോലീസ് പറഞ്ഞു."

 

ബെംഗളൂരുവിൽ നിയന്ത്രണം വിട്ട് കാർ ബൈക്കിലും ട്രക്കിലും ഇടിച്ച് മലയാളി കളടക്കം 7 മരണം

ബെംഗളൂരു: ഹൊസ്‌കോട്ട്-ദാബസ്‌പേട്ട് ദേശീയ പാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഏഴ് പേർ മരിച്ചു. മരിച്ചവരിൽ 2 പേർ മലയാളികളാണ്. ബെംഗളൂരു കൊത്തനൂരിൽ താമസിക്കുന്ന അശ്വിൻ നായരും ഏഥൻ ജോർജുമാണ് മരിച്ചത്. യെലഹങ്ക ആർ.വി.പി.യു. കോളേജിലെ വിദ്യാർഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.പരീക്ഷ കഴിഞ്ഞത് ആഘോഷിക്കാനായി രാത്രി പുറപ്പെട്ട വിദ്യാർഥി സംഘം തിരികെ വരുന്നതിനിടെ പുലർച്ചെ അഞ്ചുമണിയോടെ ഹൊസ്‌കോട്ടിൽ നിന്ന് ദേവനഹള്ളിയിലേക്ക് പോകുകയായിരുന്ന എസ്‌യുവി അമിത വേഗതയിൽ വന്ന ഒരു മോട്ടോർ സൈക്കിളിൽ പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട കാർ തൊട്ടടുത്ത ലെയിനിൽകൂടി പോവുകയായിരുന്ന ട്രെക്കിലേക്ക് ഇടിച്ചു കയറി

കാറിലുണ്ടായിരുന്ന ആറുപേരും ബൈക്ക് യാത്രികനും സംഭവസ്‌ഥലത്തുവച്ചു തന്നെ മരിച്ചു. കാറിൻ്റെ അമിത വേഗമാണു അപകടകാരണം. കാർ ഇടിച്ചുകയറിയതിന്റെ ആഘാതത്തിൽ ട്രക്കിൻ്റെ ചക്രങ്ങൾ വേർപെടുകയും വാഹനം ഒന്നടങ്കം സർവീസ് റോഡിലേക്കു തെറിച്ചുപോവുകയും ചെയ്തു. കൂട്ടിയിടിയുടെ ശക്തിയിൽ ട്രക്കിന്റെ ആക്‌സിൽ പൊട്ടി സർവീസ് റോഡിലേക്ക് തെറിച്ചു പോയി.മൃതദേഹങ്ങൾ കൂടുതൽ നടപടിക്രമങ്ങൾക്കായി ആശുപത്രിയിലേക്ക് മാറ്റി. ഇതുവരെ, ഏഴ് പേരിൽ അഞ്ച് പേരെ ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടുണ്ട്.

ഫുട്പ്പാത്തിലൂടെ സ്കൂട്ടർ ഓടിച്ച സംഭവം; സ്കൂട്ടർ യാത്രക്കാരന് പണി കൊടുത്ത് എം.വി.ഡി

കോഴിക്കോട്:ഫുട്പ്പാത്തിലൂടെ സ്കൂട്ടർ ഓടിച്ച സംഭവത്തിൽ പണികൊടുത്തു മോട്ടോർ വാഹന വകുപ്പ്. സംഭവം ശ്രദ്ധയിൽപ്പെട്ട തോടെ സ്കൂട്ടർ യാത്രക്കാരനെതിരെ കേസെടുക്കുകയും,. ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്തു. റോഡിലെ ഗതാഗതക്കുരുക്ക് മറികടക്കാൻ നടപ്പാതയിലൂടെ സ്കൂട്ടർ ഓടിച്ചെത്തിയ ആളെ വയോധിക തടയുന്ന വീഡിയോ വൈറലായിരുന്നു. കോഴിക്കോട് നഗരത്തിലെ എരിഞ്ഞപ്പാലം ട്രാഫിക് സിഗ്നലിന് സമീപമാണ് സംഭവം നടന്നത്.

നിയമലംഘനം നടത്തിയ ഇരുചക്ര വാഹന യാത്രികനെ വയോധിക ധീരമായി നേരിടുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി പ്രഭാവതിയാണ് നിയമലംഘനം നടത്തിയ ആളെ തടഞ്ഞുനിർത്തിയത്. വീഡിയോ വൈറലായതിന് പിന്നാലെ പ്രഭാവതിയെ അഭിനന്ദിച്ച് നിരവധി പേരായിരുന്നുരംഗത്തെത്തിയിരുന്നത്. പ്രഭാവതിയെ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറും അഭിനന്ദിച്ചിരുന്നു. തെറ്റിനോട് പ്രതികരിച്ച പ്രഭാവതിയുടെ രീതിയെ ബഹുമാനിക്കുന്നെന്നായിരുന്നു

 മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്.

എരഞ്ഞിപ്പാലം സി​ഗ്നലിന് സമീപം റോഡിൽ തിരക്കുള്ള സമയത്താണ് നിരവധി ഇരുചക്ര വാഹനങ്ങൾ ഫുട്പാത്തിലൂടെ ഓടിച്ചുപോയത്. ഇതിനിടെയാണ് ഒരു സ്കൂട്ടർ യാത്രികനെ പ്രഭാവതി തടഞ്ഞത്. വണ്ടിക്ക് മുന്നിൽ തടസമായി നിൽക്കുക മാത്രമല്ല വാഹനത്തെ മുന്നോട്ടു പോകാൻ സമ്മതിക്കുകയും ചെയ്തില്ല. സ്കൂട്ടർ യാത്രികൻ മുന്നോട്ട് പോകാൻ ശ്രമിച്ചെങ്കിലും കാല് വെച്ച് തടഞ്ഞും, മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുമെന്ന് മുന്നറിയിപ്പ് നൽകിയും പ്രഭാവതി സ്കൂട്ടർ യാത്രികനെ റോഡിലേക്ക് തന്നെ തിരിച്ചിറക്കുന്നതായിരുന്നു വൈറൽ വീഡ‍ിയോ.

Thursday, February 12, 2026

പീഡനക്കേസ്, മുൻ പൊലീസ് ഉദ്യോഗസ്ഥനും ഇൻഫ്ലൂവൻസറുമായ ഫിലിപ്പ് മമ്പാട് കസ്റ്റഡിയിൽ

നിലമ്പൂർ: പതിനാറുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ മുൻ പൊലീസ് ഉദ്യോഗസ്ഥനും സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറുമായ ഫിലിപ്പ് മമ്പാട് കസ്റ്റഡിയിൽ. നിലമ്പൂർ പൊലീസ് ആണ് ഫിലിപ്പ് മമ്പാടിനെ കസ്റ്റഡിയിലെടുത്തത്.

വ്യാഴാഴ്ച രാത്രിയിലാണ് വീട്ടിൽ നിന്ന് ഫിലിപ്പ് മമ്പാടിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നിലമ്പൂർ പൊലീസ് സ്റ്റേഷനിലാണ് ഇയാൾ ഇപ്പോഴുള്ളത്. അറസ്റ്റ് അടക്കമുള്ള തുടർ നടപടികൾ വൈകാതെ സ്വീകരിക്കുമെന്നാണ് വിവരം."2025 സെപ്റ്റംബറിലാണ് കോഴിക്കോട് സ്വദേശി ലൈംഗിക അതിക്രമത്തിന് ഇരയായത്. നിലമ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലും കാസർകോട് കാഞ്ഞങ്ങാട് ഭാഗത്തും വെച്ച് ലൈംഗിക അതിക്രമം നടന്നുവെന്നാണ് പരാതിയിൽ പറയുന്നത്.

പതിനാറുകാരി ആദ്യം പരാതി നൽകിയത് ചേവായ്യൂർ പൊലീസ് സ്റ്റേഷനിലാണ്. തുടർനടപടിക്ക് നിലമ്പൂർ പൊലീസിന് കൈമാറുകയായിരുന്നു.

സമൂഹമാധ്യമങ്ങൾ അടക്കമുള്ളവയിലൂടെ കൗമാരക്കാർക്ക് മോട്ടിവേഷൻ നൽകുന്നതിൽ ഏറെ പേരെടുത്ത ആളാണ് മുൻ പൊലീസ് ഉദ്യോഗസ്ഥനായ ഫിലിപ്പ് മമ്പാട്."
 
 .

ഹെൽത്ത് കെയർ ഫൗണ്ടേഷൻ 16-ാം വാർഷികാഘോഷവും കെ. മുഹമ്മദ് ഈസ അനുസ്മരണവും

പൂനൂർ: ഭിന്നശേഷി മേഖലയിൽ പ്രവർത്തിക്കുന്ന പൂനൂർ ഹെൽത്ത് കെയർ ഫൗണ്ടേഷന്റെ പതിനാറാം വാർഷികാഘോഷവും ജീവകാരുണ്യ പ്രവർത്തകനായിരുന്ന കെ. മുഹമ്മദ് ഈസ അനുസ്മരണവും ഫെബ്രുവരി 13,14 തീയതികളിലായി കാരുണ്യതീരം ക്യാമ്പസിൽ നടക്കും.

കട്ടിപ്പാറ ഗ്രാമപഞ്ചായത്തിൽ ഹെൽത്ത് കെയർ ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന കാരുണ്യതീരം ക്യാമ്പസ്, ഭിന്നശേഷി വ്യക്തികളുടെ വിദ്യാഭ്യാസം, തൊഴിൽപരിശീലനം, പുനരധിവാസം, സാമൂഹിക ശാക്തീകരണം എന്നിവ ലക്ഷ്യമാക്കി പ്രവർത്തിച്ചുവരികയാണ്. കാരുണ്യതീരം സ്പെഷ്യൽ സ്കൂൾ, പ്രതീക്ഷാഭവൻ റീഹാബിലിറ്റേഷൻ സെന്റർ, ഫാസ് കമ്മ്യൂണിറ്റി സൈക്യാട്രിക് ക്ലിനിക്, കെയർ എഫ്. എം 89.6, നാഷണൽ ട്രസ്റ്റ്‌ എൽ. എൽ. സി മലപ്പുറം, ഡിസാസ്റ്റർ മാനേജ്മെന്റ് ടീം & അഡ്വഞ്ചർ അക്കാദമി തുടങ്ങി ആറ് പ്രൊജക്ടുകൾ ഹെൽത്ത് കെയർ ഫൗണ്ടേഷന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മുതിർന്ന ഭിന്നശേഷിക്കാർക്കായി അഞ്ചേക്കറിൽ ഒരുങ്ങുന്ന കെയർ വില്ലേജ്, അത്യാധുനിക സജ്ജീകരണങ്ങളോട് കൂടിയുള്ള ഏർലി ഇന്റർവേഷൻ യൂണിറ്റ് എന്നിവ സംഘടനയുടെ ഭാവി പദ്ധതികളാണ്.


ജീവകാരുണ്യപ്രവർത്തകനും ഹെൽത്ത് കെയർ ഫൗണ്ടേഷൻ ചീഫ് പാട്രണുമായിരുന്ന കെ. മുഹമ്മദ് ഈസയുടെ അനുസ്മരണ പരിപാടിയും, അദ്ദേഹത്തിന്റെ പേരിലുള്ള അവാർഡ് ദാനവും വാർഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്. ഭിന്നശേഷി മേഖലയിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന കണ്ണൂർ ശാന്തി ദീപം സ്കൂൾ സ്ഥാപക ജലറാണി ടീച്ചറാണ് പ്രഥമ മുഹമ്മദ് ഈസ മെമ്മോറിയൽ അവാർഡിന് അർഹയായത്. 

ഫെബ്രുവരി 13ന് വെള്ളിയാഴ്ച വൈകീട്ട് 4.30 മുതൽ ഉദ്ഘാടന സമ്മേളനവും തുടർന്ന് കാരുണ്യതീരം, പ്രതീക്ഷാഭവൻ, കമ്മ്യൂണിറ്റി ക്ലിനിക്കിലെയും കലാകാരന്മാരുടെ വിവിധ പരിപാടികൾ നടക്കും.

ഫെബ്രുവരി 14 ശനിയാഴ്ച രാവിലെ 10. 30 ന് ' പകർന്നു നൽകിയ മാനവികത' എന്ന വിഷയത്തിൽ സെമിനാർ നടക്കും. തുടർന്ന് കെ. മുഹമ്മദ് ഈസ മെമ്മോറിയൽ ഓഡിറ്റോറിയം ഉദ്ഘാടനം, ഫോട്ടോ അനാച്ഛാദനം, ഡോക്യുമെൻററി പ്രദർശനം എന്നിവ നടക്കും. വൈകിട്ട് 4. 30ന് അനുസ്മരണ സമ്മേളനവും ആരംഭിക്കും. തുടർന്ന് പ്രമുഖ ഗായകർ അണിനിരക്കുന്ന കലാവിരുന്ന് അരങ്ങേറും. 

വിവിധ സെഷനുകളിലായി ഡോ. എം. കെ.മുനീർ എം. എൽ. എ, അഡ്വ. കെ. എം സച്ചിൻ ദേവ് എം. എൽ. എ, അഡ്വ. പി. ടി. എ റഹീം എം. എൽ. എ, മലപ്പുറം ജില്ലാ കളക്ടർ വി. ആർ വിനോദ് ഐ. എ. എസ്, അസിസ്റ്റന്റ് കലക്ടർ ദിലീപ് കൈനിക്കര ഐ. എ. എസ്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അംബിക മംഗലത്ത്, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായിൽ കുറുമ്പൊയിൽ, കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സജീന ടീച്ചർ, താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റസീന സിയ്യാലി, ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്ല മാസ്റ്റർ, നവാസ് പൂനൂർ, സഹ്‌ല പർവീൻ, കെ. കെ അബ്ദുസ്സലാം, യതീന്ദ്രൻ മാസ്റ്റർ, നജീബ് കുറ്റിപ്പുറം, ഡോ. ഇദ്രീസ് പ്രമുഖ വ്യവസായികളായ ഇ. പി അബ്ദുറഹിമാൻ, മജീദ് പുല്ലങ്കോട്, കാരാടൻ സുലൈമാൻ, സലാം കോളിക്കൽ എന്നിവർ സംബന്ധിക്കും. ഉദ്ഘാടന സമ്മേളനത്തിൽ ഹെൽത്ത്‌ കെയർ ഫൗണ്ടേഷൻ പ്രസിഡണ്ട് ഡോ. ബഷീർ പൂനൂരും സമാപന ചടങ്ങിൽ ഡോ. ഷുക്കൂർ കിനാലൂരും അധ്യക്ഷത വഹിക്കും.

റമസാൻ മാസപ്പിറവി മുൻകൂട്ടി പ്രഖ്യാപിച്ചു ഒമാൻ

ഈ വർഷത്തെ റമസാൻ വ്രതാനുഷ്ഠാനം ഫെബ്രുവരി 19 വ്യാഴാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ഒമാൻ ഔഖാഫ്, മതകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.

ചരിത്രത്തിലാദ്യമായാണ് മാസപ്പിറവി സംബന്ധിച്ച പ്രഖ്യാപനം രാജ്യം മുൻകൂട്ടി നടത്തുന്നത് എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ഫെബ്രുവരി 17 ചൊവ്വാഴ്ച (ശഅബാൻ 29) മാസപ്പിറവി ദൃശ്യമാകാൻ സാധ്യതയില്ലാത്തതിനാല്‍, ഫെബ്രുവരി 18 ബുധനാഴ്ച ശഅബാൻ 30 പൂർത്തിയാക്കി 19-ന് റമസാൻ ആരംഭിക്കുമെന്നാണ് ഹിജ്‌രി മാസപ്പിറവി നിരീക്ഷണത്തിനുള്ള പ്രധാന സമിതി വ്യക്തമാക്കിയത്. വ്രതമാസം മുൻകൂട്ടി നിശ്ചയിക്കപ്പെട്ടത് പ്രവാസികളടക്കമുള്ള വിശ്വാസികള്‍ക്ക് ഏറെ സൗകര്യപ്രദമായ കുറെ ന്നാണ് കരുതുന്നത് 

സേവാ തീര്‍ഥ്;പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ് അനാച്ഛാദനം ചെയ്തു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ഓഫീസ് സേവാ തീര്‍ഥ് അനാച്ഛാദനം ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫിസ് (പിഎംഒ) ഇന്നു മുതല്‍ സെന്‍ട്...